ന്യൂഡൽഹി: ജസ്റ്റിസ് ജഗതീഷ് സിംഗ് ഖെഹാ സുപ്രീം കോടതി ചീഫ് ജസ്റ്റിസാകും. 44-ാം ചീഫ് ജസ്റ്റിസായാണ് ഖെഹാർ ചുമതലയേൽക്കുന്നത്. ജനുവരി നാലിന് രാഷ്‌ട്രപതി പ്രണബ് മുഖർജി അദ്ദേഹത്തെ നിയമിക്കും.
സിഖ് സമുദായത്തിൽനിന്നുള്ള ആദ്യത്തെ ചീഫ് ജസ്റ്റിസാകുന്ന ഖെഹാറിന് 2017 ഓഗസ്റ്റ് വരെയാണ് കാലാവധി. നിലവിലെ ചീഫ് ജസ്റ്റിസ് ടിഎസ് ഠാക്കൂർ, ഖെഹാറിനെ അടുത്ത ചീഫ് ജസ്റ്റിസായി നിർദേശിച്ച് കേന്ദ്രസർക്കാരിന് കത്തെഴുതി.
2011 സെപ്റ്റംബർ 13നാണ് അദ്ദേഹം സുപ്രീംകോടതി ജഡ്ജിയായി ചുമതലയേറ്റത്. 1952 ആഗസ്റ്റ് 28 ന് ജനിച്ച ഖെഹാർ 1977ലാണ് നിയമബിരുദം പൂർത്തിയാക്കിയത്. 1979 ൽ സ്വർണ്ണ മെഡലോടെ നിയമത്തിൽ ബിരുദാനന്തര ബിരുദം നേടി.