ന്യൂഡൽഹി : ചായക്കടക്കാരനായി രാജ്യം ഭരിക്കാനെത്തിയ മോദി ആക്രിക്കാരനെപ്പോലെ രാജ്യത്തിന്റെ പണം കൊള്ളയടിച്ചു കൊണ്ടു പോകുമെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി . ജനങ്ങളെ ബുൾഡോസർ കൊണ്ട് അടിച്ചമർത്തുകയാണെന്നും ഭാവിയിൽ ജനത്തിന് ഒരു പൈസയും ഇല്ലാത്ത അവസ്ഥയുണ്ടാകുമെന്നും മമത പറഞ്ഞു.
കൊൽക്കത്ത നിയമസഭയിലാണ് പ്രധാനമന്ത്രിക്കെതിരെ മമത ബാനർജിയുടെ അധിക്ഷേപം .ബംഗാളിൽ 500 രൂപ നോട്ടുകൾ കിട്ടുന്നില്ലെന്നും എന്നാൽ ബീഹാറിൽ അത് നൽകുന്നുണ്ടെന്നും മമത ആരോപിച്ചു. പ്രധാനമന്ത്രിയുടെ നോട്ട് അസാധുവാക്കൽ നടപടിയെ പിന്തുണയ്ക്കുന്ന സംസ്ഥാനങ്ങൾക്ക് യഥേഷ്ടം പണം നൽകുന്നുണ്ടെന്നും മമത വ്യക്തമാക്കി.
നോട്ട് അസാധുവാക്കൽ നടപടിക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കടന്നാക്രമണം തുടരുകയാണ് മമത ബാനർജി .മോദിയെ ഇന്ത്യൻ രാഷ്ട്രീയ ഭൂപടത്തിൽ നിന്ന് തുടച്ചുമാറ്റുമെന്ന് പ്രതിജ്ഞ ചെയ്യുന്നതായി മമത ഇടയ്ക്ക് വ്യക്തമാക്കിയിരുന്നു . ബംഗാൾ പോലീസിനെ അറിയിച്ച് സൈന്യം നടത്തിയ പരിശീലനത്തിനെതിരെയും രംഗത്ത് വന്നിരുന്നു .
ബംഗാൾ സർക്കാരിനെ സൈന്യത്തെ ഉപയോഗിച്ച് താഴെയിറക്കാനാണ് ശ്രമം എന്ന് ആരോപിച്ച് മമത ബാനർജി നാടകീയ രംഗങ്ങൾ സൃഷ്ടിച്ചത് വൻ വിവാദമായിരുന്നു . ഒടുവിൽ ഈ ആരോപണം ഉണ്ടയില്ലാ വെടിയാണെന്ന് തെളിയുകയും ചെയ്തു