തൃശ്ശൂർ: വടക്കാഞ്ചേരി പീഡനക്കേസിൽ അന്വേഷണം കോടതി മേൽനോട്ടത്തിൽ വേണമെന്ന പരാതിക്കാരിയുടെ ആവശ്യം അംഗീകരിച്ചു. വടക്കാഞ്ചേരി മജിസ്ട്രേറ്റ് കോടതിയുടെതാണ് നിർദ്ദേശം. പത്ത് ദിവസം കൂടുമ്പോൾ അന്വേഷണ പുരോഗതി സമർപ്പിക്കണമെന്നാണ് നിർദ്ദേശം.
അന്വേഷണ സംഘം കേസ് ഒതുക്കാനും പ്രതികളെ രക്ഷിക്കാനും ശ്രമിക്കുകയാണെന്ന് ആരോപിച്ചാണ് യുവതി കോടതിയെ സമീപിച്ചത്. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാനും ചോദ്യം ചെയ്യാനും തയാറായില്ലെന്ന് യുവതി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു ഇതിന്മേലാണ് കോടതി നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
സംഭവം നടന്ന് രണ്ട് വര്‍ഷങ്ങള്‍ പിന്നിട്ടതിനാല്‍ പ്രതികളെ അറസ്റ്റ് ചെയ്യാനാകില്ലെന്ന നിലപാടിലായിരുന്നു അന്വേഷണ സംഘം. ശാസ്ത്രീയ തെളിവുകളോ നേരിട്ടുളള തെളിവുകളോ ശേഖരിക്കാനായിട്ടില്ലെന്നും ഈ സാഹചര്യത്തില്‍ യുവതി കോടതിയെ സമീപിക്കുകയും അറസ്റ്റിന് കോടതി ഉത്തരവിടുകയും ചെയ്താല്‍ മാത്രം ആരോപണവിധേയരെ അറസ്റ്റ് ചെയ്താല്‍ മതിയെന്നും പൊലീസ് തീരുമാനിച്ചിരുന്നു. തുടര്‍ന്നാണ് യുവതി കോടതിയെ സമീപിച്ചത്.
സിപിഎം വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ ജയന്തന് ഉള്‍പ്പെടെയുളളവരാണ് കേസിലെ പ്രതികള്‍. യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്തുക്കളാണ് ഇവര്‍.
പ്രതികളുടെ ഭാഗത്ത് നിന്നുളള മാനസീകപീഡനം തുടര്‍ക്കഥയായതോടെ യുവതി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയെ കാണുകയും സംഭവം വെളിപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് ഭാഗ്യലക്ഷ്മിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് സംഭവം പുറത്തറിയുന്നത്.