കോഴിക്കോട്: സംസ്ഥാനത്തെ സഹകരണബാങ്കുകളിൽ ആദായനികുതി വകുപ്പ് പരിശോധനയാരംഭിച്ചു. കറൻസി പിൻവലിച്ചതിനേത്തുടർന്ന് സഹകരണബാങ്കുകളിൽ വ്യാപകമായ തിരിമറികൾ നടന്നിട്ടുണ്ടെന്ന സൂചനയുടെ പശ്ചാത്തലത്തിലാണ് പരിശോധന.
നവംബർ രണ്ടാം ആഴ്ചയോടെ ദേശസാൽകൃതബാങ്കുകളിൽ കോടിക്കണക്കിനു രൂപയാണ് സഹകരണബാങ്കുകൾ നിക്ഷേപിച്ചത്. സഹകരണബാങ്കുകളിൽ പ്രതിസന്ധി നിലനിൽക്കവേയാണ് ഈ നിക്ഷേപം നടന്നതെന്നതും ശ്രദ്ധേയമാണ്. സംസ്ഥാനത്തിന്റെ വടക്കേ ജില്ലകളിലുളള സഹകരണബാങ്കുകളിലാണ് വൻ തോതിൽ തിരിമറികൾ നടന്നിട്ടുണ്ടെന്നു സംശയിക്കുന്നത്.