കോഴിക്കോട്: കഴിഞ്ഞ അഞ്ചു മാസങ്ങളായി കെ.എസ്.ആർ.ടി.സിയിൽ ശമ്പളപ്രതിസന്ധി. ശമ്പളമെത്താത്തതിനെ തുടര്‍ന്ന് സംസ്ഥാനത്തെ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ പ്രതിഷേധത്തിൽ. വിവിധ ഭാഗങ്ങളില്‍ നടന്ന പ്രതിഷേധത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ കെ.എസ്.ആര്‍.ടി.സി ജീവനക്കാരും പ്രകടനം നടത്തി. നാലു മാസമായി ശമ്പളമെത്താൻ വൈകുന്നത് സംസ്ഥാനത്തെ കെ.എസ്.ആര്‍.ടി.സി തൊഴിലാളികളെ പ്രതിസന്ധിയിലാക്കിയരിക്കുകയാണ്.
കഴിഞ്ഞ അഞ്ചു മാസമായി ശമ്പളമെത്താൻ വൈകുന്നതിനെ തുടര്‍ന്നാണ് സംസ്ഥാനത്തെ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. ഫണ്ടില്ലെന്ന കാരണം പറഞ്ഞ് ജീവനക്കാരെ അവഗണിക്കുകയാണെന്നാണ് സമരക്കാരുടെ വാദം. കേരള സ്റ്റേറ്റ് ട്രാൻസ്പോര്‍ട്ട് വര്‍ക്കിങ്ങ് യൂണിയന്റെ നേതൃത്വത്തിലാണ് വിവിധയിടങ്ങളില്‍ പ്രതിഷേധം നടന്നത്. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ സാമ്പത്തിക നയത്തിന്റെ പേരിൽ ശമ്പളം വൈകിപ്പിക്കുകയാണെന്നും തൊഴിലാളികള്‍ ആരോപിക്കുന്നു.
കെ.എസ്.ആർ.ടി.സിയെ തകര്‍ക്കാനുളള നീക്കത്തിന്റെ ഭാഗമാണിതെന്നും തൊഴിലാളികള്‍ പറയുന്നു. പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍ ശക്തമായ സമരപരിപാടികള്‍ ആസൂത്രണം ചെയ്യാനാണ് തൊഴിലാളികളുടെ തീരുമാനം.