ന്യൂയോർക്ക് : നിഷ്ഠൂരനായ സ്വേച്ഛാധിപതിയായിരുന്നു ഫിദൽ കാസ്ട്രോയെന്ന് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊനാൾഡ് ട്രംപ്. കമ്മ്യൂണിസ്റ്റ് നേതാവിന്റെ അന്ത്യം ക്യൂബൻ ജനതയെ സ്വാതന്ത്ര്യത്തിലേയ്ക്ക് നയിക്കുമെന്നും ട്രംപ് പ്രസ്താവനയിൽ പറഞ്ഞു.
ക്യൂബയോട് ബരാക് ഒബാമ സ്വീകരിച്ച നയത്തിൽ നിന്നുള്ള ശക്തമായ വൃതിചലനമാണ് ഡൊണാൾഡ് ട്രംപിന്റെ വാക്കുകളിലൂടെ വ്യക്തമാകുന്നത്. ലോകം കണ്ട ക്രൂരനായ സ്വേച്ഛാധിപതിയായിരുന്നു ഫിദൽ കാസ്ട്രോയെന്നും, 1959ൽ ക്യൂബയുടെ പരമാധികാരം പിടിച്ചടക്കിയ കാസ്ട്രോ ജനങ്ങൾക്ക് സ്വാതന്ത്ര്യം നിഷേധിച്ചുവെന്നും ട്രംപ് വിമർശിച്ചു.
പ്പോൾ എല്ലാത്തിനും അവസാനമായെന്നും സമ്പദ് സമൃദ്ധിയുടെയും സ്വാതന്ത്ര്യത്തിന്റെയും പുതുയുഗമാണ് ക്യൂബൻ ജനതയെ കാത്തിരിക്കുന്നതെന്നും ട്രംപിന്റെ പ്രസ്താവനയിൽ പറയുന്നു. അതേസമയം, കാസ്ട്രോയുടെ മരണത്തിൽ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ അനുശോചിച്ചു. ഒരു സുഹൃത്തിനെ നഷ്ടപ്പെട്ടെന്നായിരുന്നു ഒബാമയുടെ പ്രസ്താവന. പതിറ്റാണ്ടുകൾ നീണ്ട ഭരണത്തിനിടെ കാസ്ട്രോയ്ക്ക് നേരെ അമേരിക്ക നിരവധി തവണ വധശ്രമങ്ങൾ നടത്തിയെന്ന് ആരോപണം ഉയർന്നിരുന്നു.