തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് കോണ്‍ഗ്രസ് ഹര്‍ത്താല്‍. രാവിലെ 6 മുതല്‍ വൈകിട്ട് 6വരെയാണ് ഹര്‍ത്താല്‍. ഇന്നലെ കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് മര്‍ദ്ദിച്ചുവെന്ന് ആരോപിച്ചാണ് ഹര്‍ത്താല്‍.
വടക്കാഞ്ചേരി പീഡനക്കേസ് സിപിഎമ്മും സര്‍ക്കാരും അട്ടിമറിക്കുന്നുവെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്.
വടക്കാഞ്ചേരി എംഎല്‍എ അനില്‍ അക്കരയെ ലക്ഷ്യമിട്ടായിരുന്നു ലാത്തിച്ചാര്‍ജെന്ന് ഡിസിസി പ്രസിഡന്റ് ആരോപിച്ചു.
പാല്, പത്രം, ആശുപത്രി, ബാങ്ക് സേവനങ്ങള്‍, പി.എസ്.സി, സര്‍വകലാശാലാ പരീക്ഷകള്‍ തുടങ്ങി അവശ്യസര്‍വീസുകളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ശബരിമല തീർത്ഥാടകരുടെ വാഹനങ്ങളെയും ഒഴിവാക്കിയിട്ടുണ്ട്.
തിങ്കളാഴ്ച സംസ്ഥാനവ്യാപകമായി ഹര്‍ത്താലിന് ഇടതുമുന്നണി ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് ശനിയാഴ്ചത്തെ ഹര്‍ത്താല്‍.