ടോക്കിയോ: ജപ്പാനിൽ വീണ്ടും ഭൂകമ്പം. റിക്ടർ സ്കെയിലിൽ 5.6 രേഖപ്പെടുത്തിയ ഭൂകമ്പം ജപ്പാന്റെ വടക്കു കിഴക്കൻ മേഖലയിലാണുണ്ടായതെന്ന് അമേരിക്കൻ ജിയോളജിക്കൽ സർവ്വേ അറിയിച്ചു. ഫുക്കുഷിമ ആണവനിലയത്തിനു സമീപത്തായി സുനാമിത്തരകൾ ഉണ്ടാകാൻ കാരണമായ അതിശക്തമായ ഭൂകമ്പമുണ്ടായി രണ്ടാം ദിവസമാണ് അടുത്ത ഭൂകമ്പമുണ്ടാകുന്നത്.
ഇന്നു രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ രാക്ഷസത്തിരമാലകൾ രൂപം കൊളളാനുളള സാദ്ധ്യതയില്ലെന്ന് അധികൃതർ അറിയിച്ചു. ഇതുവരെ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രാദേശിക സമയം 6.23നായിരുന്നു ഭൂകമ്പമുണ്ടായത്. ഫുക്കുഷിമ ആണവനിലയത്തിൽ നിന്നും ഏകദേശം 270 കിലോമീറ്റർ വടക്കുകിഴക്കു മാറിയാണ് ഭൂകമ്പമുണ്ടായതെന്ന് ജപ്പാൻ അറിയിച്ചു.