തിരുവനന്തപുരം: സംസ്ഥാന താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടി വിട്ടുവീഴ്ചയില്ലാതെ പ്രവർത്തിക്കുമെന്ന് നിയുക്ത വൈദ്യുതി മന്ത്രി എംഎം മണി. സംസ്ഥാന മന്ത്രിസഭയിലേക്ക് തന്നെ തെരഞ്ഞെടുത്ത പാർട്ടി തീരുമാനത്തിൽ സന്തോഷമുണ്ടെന്നും എം.എം.മണി പറഞ്ഞു.
ബന്ധുനിയമന വിവാദത്തെത്തുടര്‍ന്ന് ഇപി ജയരാജന് രാജിവെച്ച സാഹചര്യത്തിലാണ് ആറാം മാസത്തിൽ പിണറായി മന്ത്രിസഭയിൽ അഴിച്ചുപണി നടത്തിയത്. മണിയ്ക്ക് വൈദ്യതി വകുപ്പ് നൽകിയപ്പോൾ നിലവിലെ വൈദ്യുതി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് ടൂറിസം സഹകരണ വകുപ്പുകൾ നൽകി. ദേവസ്വം വകുപ്പും കടകംപള്ളി തന്നെയാകും കൈകാര്യം ചെയ്യുന്നത്.
ജയരാജൻ കൈകാര്യം ചെയ്തിരുന്ന വ്യവസായം, കായികം, യുവജനക്ഷേമം എന്നീ വകുപ്പുകൾ നിലവിലെ ടൂറിസം സഹകരണ വകുപ്പ് മന്ത്രി എസി മൊയ്തീന് നൽകി.
സി.പി.എം സംസ്ഥാന സമിതിയുടേതാണ് തീരുമാനം.