കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം 2017 ഏപ്രിൽ മുതൽ പൂർണ്ണമായും പ്രവർത്തനക്ഷമമാകും. 30 കോടി രൂപ ചിലവാക്കി നവീകരിക്കുന്ന റൺവേയും, 85.5 കോടി രൂപ ചിലവഴിച്ചു നിർമ്മിക്കുന്ന പുതിയ അന്താരാഷ്ട്ര ടെർമിനലും പൂർത്തിയാകുന്നതോടെ കൂടുതൽ സൗകര്യങ്ങളും, വിമാനസർവ്വീസുകളും ലഭ്യമായിത്തുടങ്ങും.
ജെറ്റ് എയർ, സ്പൈസ് ജെറ്റ്, എത്തിഹാദ് തുടങ്ങിയ വിമാനക്കമ്പനികൾ ഏപ്രിലിൽ ആരംഭിക്കുന്ന സമ്മർ ഷെഡ്യൂളിനു വേണ്ടി ശ്രമം ആരംഭിച്ചു കഴിഞ്ഞു. അബുദാബി, ദുബായ് ഷാർജ തുടങ്ങിയ ഇടങ്ങളിളേക്ക് ജെറ്റ് എയർ സർവ്വീസ് വ്യാപിപ്പിക്കാൻ ശ്രമം ആരംഭിച്ചു കഴിഞ്ഞു. നിലവിൽ ദുബായ്, ഷാർജ എന്നിവിടങ്ങളിളേക്കാണ് ജെറ്റ് എയർവേയ്സ് സർവ്വീസ് നടത്തുന്നത്.
അതേസമയം ദുബായിലേക്ക് ആഴ്ചയിൽ മൂന്നു സർവ്വീസെങ്കിലും പുതുതായി വർദ്ധിപ്പിക്കാനാണ് സ്പൈസ് ജെറ്റ് ലക്ഷ്യം വയ്ക്കുന്നത്.