തിരുവനന്തപുരം: കാരുണ്യ ലോട്ടറിയോടനുബന്ധിച്ചു നടന്ന ക്രമക്കേടുകളേക്കുറിച്ച് അന്വേഷിക്കാൻ തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി ഉത്തരവിട്ടു. കാരുണ്യ ലോട്ടറിയോടനുബന്ധിച്ചുളള ചികിത്സാപദ്ധതിയിലെ ക്രമക്കേടുകളാകും വിജിലൻസ് പരിശോധിക്കുക.
കാരുണ്യ ലോട്ടറിയിലൂടെ സർക്കാരിന് കോടികളുടെ പ്രയോജനം ലഭിച്ചെങ്കിലും രോഗികൾക്ക് അതിന്റെ പ്രയോജനം ലഭിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടി മലപ്പുറം സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ ധനമന്ത്രി കെ.എം.മാണി, അഡീഷണൽ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാം, മുൻ ലോട്ടറി ഡയറക്ടർ എന്നിവർക്കെതിരേ പ്രാഥമികാന്വേഷണം നടത്താനും കോടതി ഉത്തരവിട്ടു.