തിരുവനന്തപുരം: ട്രാൻസ്പോർട്ട് കമ്മീഷണറായിരിക്കെ, ഇന്റലിജൻസ് മേധാവി ആർ.ശ്രീലേഖ ക്രമക്കേടുകൾ നടത്തിയെന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണത്തിന് ശുപാർശ. അന്വേഷണം ആവശ്യപ്പെട്ടുള്ള ഫയൽ മന്ത്രി എ.കെ.ശശീന്ദ്രൻ ചീഫ് സെക്രട്ടറിക്ക് കൈമാറി.
ആർടിഒ-എടിഒമാരുടെ നിയമനങ്ങളിൽ കോഴ വാങ്ങിയെന്നും, വാഹന ഇടപാടുകളിലും, റോഡ് ഫണ്ട് ബോർഡ് തുക വിനിയോഗത്തിലെ ദുരുപയോഗവും അടക്കമുളള നിരവധി ക്രമക്കേടുകളാണ് വിജിലൻസ് അന്വേഷണത്തിനു ആധാരമായി ഗതാഗത വകുപ്പ് ചൂണ്ടികാട്ടുന്നത്.
അതേസമയം, ശ്രീലേഖക്കെതിരായ അന്വേഷണം സർക്കാർ നാലുമാസമായി പൂഴ്ത്തി. എജിയും, ഗതാഗത കമ്മീഷണറും, ഗതാഗത സെക്രട്ടറിയും, നൽകിയ റിപ്പോർട്ടുകൾ ഗതാഗത മന്ത്രി ശരി വച്ചിട്ടും ചീഫ് സെക്രട്ടറി നടപടിയെടുത്തില്ല.