ടോക്കിയോ: ഭാരതവും ജപ്പാനും ആണവ കരാറിൽ ഒപ്പു വച്ചു. ആറു വർഷം നീണ്ട ചർച്ചകൾക്കൊടുവിലാണ് രണ്ട് ആണവരാഷ്ട്രങ്ങൾ തമ്മിൽ പരസ്പരം ആണവകരാറിൽ ഒപ്പു വയ്ക്കുന്നത്. മൂന്നു ദിവസത്തെ സന്ദർശനത്തിനായി ജപ്പാനിലെത്തിയതായിരുന്നു പ്രധാനമന്ത്രി.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും, ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബേയും ആണവകരാർ കൈമാറി. ഇതു വഴി ജപ്പാനിൽ നിന്നും ആണവറിയാക്ടറുകൾ, ആണവ ഇന്ധനം, സാങ്കേതികവിദ്യ തുടങ്ങിയവ ഇന്ത്യയ്ക്കു ലഭ്യമാകും. ഊർജ്ജരംഗത്തെ ചരിത്രപരമായ ചുവടു വയ്പ്പെന്നാണ് ഈ സഖ്യത്തെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്.
കഴിഞ്ഞ ഡിസംബറിൽ ഇതു സംബന്ധിച്ച് ഇരു രാഷ്ട്രങ്ങളും തമ്മിൽ ധാരണയിലെത്തിയിരുന്നു. ഇതോടനുബന്ധിച്ച് ഏതാനും കരാറുകളിലും ഇരു രാഷ്ട്രങ്ങളും ഒപ്പു വച്ചിരുന്നു.