ന്യൂഡൽഹി : ഇന്ത്യൻ സാമ്പത്തിക രംഗത്ത് ചരിത്രമാറ്റത്തിനു കളമൊരുക്കി ചരക്കു സേവന നികുതി ഘടന കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. നാല് സ്ളാബുകളിലായിട്ടാണ് നികുതി ഈടാക്കുക. 2, 12, 18, 28 എന്നീ സ്ളാബുകളിലാണ് നികുതി.
സാധാരണക്കാർ ഉപയോഗിക്കുന്ന നിത്യോപയോഗ സാധനങ്ങളുടെ നികുതി 14 ൽ നിന്ന് അഞ്ചാകും . ഇത് വിലകുറയാൻ കാരണമാകും .ആഡംബര വസ്തുക്കൾക്ക് 28 ശതമാനത്തോളം നികുതി ഈടാക്കും. സോഡ അടക്കമുള്ള ശീതള പാനീയങ്ങൾ , ആഡംബര കാറുകൾ , പുകയില ഉത്പന്നങ്ങൾ എന്നിവയ്ക്ക് വിലകൂടും.
ഡൽഹിയിൽ ചേർന്ന ജി എസ് ടി കൗൺസിൽ യോഗത്തിലാണ് നികുതി ഘടന തീരുമാനിച്ചത് . ജി എസ് ടി കൗൺസിലിന്റെ തീരുമാനം പാർലമന്റെ അംഗീകരിക്കുന്നതോടെ നിയമം പ്രാബല്യത്തിലാകും . 2017 ഏപ്രിലിലോ അതിനു കഴിഞ്ഞില്ലെങ്കിൽ സെപ്റ്റംബറിലോ ജി എസ് ടി നടപ്പിൽ വരുത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.