ശ്രീനഗർ : സെപ്റ്റംബർ 29 ന് പാക് അധീന കശ്മീരിൽ ഭാരതം നടത്തിയ സർജിക്കൽ സ്ട്രൈക്കിനെ തുടർന്ന് മാറ്റി സ്ഥാപിച്ച ഭീകര താവളങ്ങൾ മിലിട്ടറി ഇന്റലിജൻസ് കണ്ടെത്തി . അന്താരാഷ്ട്ര അതിർത്തിക്കടുത്ത് പ്രവർത്തനം പുനരാരംഭിച്ച നാല് ഭീകര താവളങ്ങളാണ് ഇന്റലിജൻസ് കണ്ടെത്തിയത് .
അന്താരാഷ്ട്ര അതിർത്തിക്കടുത്ത് മസ്രൂർ, സുഖ്മൽ, ചപ്രൽ , ലൂനി എന്നിവിടങ്ങളിലാണ് ഭീകര ക്യാമ്പുകൾ. ഹിരാനഗറിലെ ബി എസ് എഫ് ഔട്ട് പോസ്റ്റിന് നേരെ എതിർ ഭാഗത്തായാണ് ഇതിൽ ഒരെണ്ണം സ്ഥിതി ചെയ്യുന്നത്. അതിർത്തിയിൽ ഷെല്ലിംഗ് നടക്കുന്നതിനിടെ ഭീകരരെ ജമ്മുവിലേക്ക് കയറ്റിവിടാനാണ് പാകിസ്ഥാൻ ശ്രമിക്കുന്നത്
പാക് അധീന കശ്മീരിൽ നിന്ന് അന്താരാഷ്ട്ര അതിർത്തിയിലേക്ക് മാറ്റി സർജിക്കൽ സ്ട്രൈക്ക് ഒഴിവാക്കുകയാണ് പാകിസ്ഥാൻ ലക്ഷ്യമിടുന്നത് . തർക്ക പ്രദേശമല്ലാത്ത സ്ഥലങ്ങളിൽ ഇന്ത്യ സർജിക്കൽ സ്ട്രൈക്ക് നടത്തിയാൽ അത് അന്താരാഷ്ട്രവേദിയിൽ ഇന്ത്യക്കെതിരെ ആയുധമായി ഉപയോഗിക്കാമെന്ന കണക്കു കൂട്ടലിലാണ് പാകിസ്ഥാൻ.
ലഷ്കർ ഇ തോയ്ബ നിർമ്മിച്ച ഈ ഭീകര താവളങ്ങൾ ഇപ്പോൾ ജെയ്ഷ് ഇ മൊഹമ്മദ് ആണ് ഉപയോഗിക്കുന്നതെന്നാണ് മിലിട്ടറി ഇന്റലിജൻസിന്റെ കണ്ടെത്തൽ.