അവേശപോരാട്ടത്തിനൊടുവിൽ ഇന്ത്യക്ക് മിന്നുന്ന ജയം. ഏഷ്യൻസ് ചാമ്പ്യൻസ് ഹോക്കിയിൽ ഇന്ത്യ ഫൈനലിൽ. സെമിയിൽ ദക്ഷിണ കൊറിയയെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കിയാണ് ഇന്ത്യ ഫൈനൽ ബർത്ത് ഉറുപ്പിച്ചത്. സ്കോർ 5-4. ദക്ഷിണ കൊറിയയുടെ അവസാന ക്വിക്ക് തടുത്തിട്ട ഇന്ത്യൻ നായകൻ പി ആർ. ശ്രീജേഷാണ് വിജയശിൽപി.
ദക്ഷിണ കൊറിയയെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കി ഇന്ത്യ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ഫൈനലിൽ. ഷൂട്ടൗട്ടിൽ ദക്ഷിണകൊറിയയെ 5-4 നാണ് ശ്രീജേഷും സംഘവും കീഴടക്കിയത്. 4- 4 ന് തുല്യത പാലിച്ച ഷൂട്ടൗട്ടിൽ കൊറിയയുടെ അഞ്ചാം ക്വിക്ക് തടഞ്ഞിട്ട മലയാളി താരം പി ആർ ശ്രീജേഷാണ് ഇന്ത്യയുടെ വിജയ ശിൽപി.
നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ടു ഗോൾ വീതം നേടി സമനില പാലിച്ചതിനെ തുടർന്നാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. കളി തീരാൻ ഏഴ് മിനുറ്റ് ശേഷിക്കെ 2-1 ന് ലീഡ് വഴങ്ങിയ ഇന്ത്യയെ രമൺദീപ് സിങിന്‍റെ തകർപ്പൻ ഗോളാണ് സമനിലയിലെത്തിച്ചത്. ഇന്ത്യയ്‌ക്കായി തൽവീന്ദർ സിങ് ആദ്യ ഗോൾ നേടി. ഇൻവു സിയോ, യാങ് ജിഹൂൻ എന്നിവരാണ് ദക്ഷിണ കൊറിയയ്‌ക്കായി വല ചലിപ്പിച്ചത്.
ഗ്രൂപ്പ് ഘട്ടത്തിൽ ഇരു ടീമുകൾ ഏറ്റുമുട്ടിയപ്പോഴും മത്സരം സമനിലയിൽ കലാശിച്ചിരുന്നു.