ലണ്ടൻ: ബ്രിട്ടൻ’സ് ഹൗസസ് ഓഫ് പാർലമെന്റിനുള്ളിൽ വച്ച് യുവതിയെ ബലാത്സംഗം ചെയ്ത കുറ്റത്തിന് ലണ്ടനിൽ ഇരുപത്തിമൂന്നുകാരൻ അറസ്റ്റിലായി. അതേസമയം ഇയാൾ സാമാജികനല്ലെന്ന് പൊലീസ് വെളിപ്പെടുത്തി.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സംഭവദിവസം തന്നെ പ്രതി പൊലീസ് പിടിയിലായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്തതായി വിവരം ലഭിച്ചെന്നും, കേസിന്റെ പുരോഗതിയിൽ പൊലീസിന്റെ നടപടികൾ നിരീക്ഷിച്ചു വരുന്നതായും ഹൗസ് ഓഫ് കോമൺസ് വക്താവ് പറഞ്ഞു.
അറസ്റ്റിലായ പ്രതിയുടെ പേരുവിവരങ്ങളൊന്നും പൊലീസ് വെളിപ്പെടുതിയിട്ടില്ല. ഇയാൾക്ക് ജനുവരി വരെ ജാമ്യം നൽകി വിട്ടയച്ചതായും പൊലീസ് അറിയിച്ചു. സംഭവം സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്.