കണ്ണൂര്‍: സിപിഎം അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയ ബിജെപി പ്രവര്‍ത്തകന്‍ രമിത്തിന് ജന്‍മനാടിന്റെ അന്ത്യാഞ്ജലി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നും പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വിലാപയാത്രയായി കണ്ണൂരില്‍ എത്തിച്ച മൃതദേഹം ഉച്ചയ്‌ക്ക് രണ്ട് മണിയോടെ സംസ്‌കരിച്ചു.
രാവിലെ പത്തരയോടെയാണ് വിലാപയാത്ര മാഹിയില്‍ നിന്ന് തലശേരിയിലേക്ക് തിരിച്ചത്. തലശേരി ബസ് സ്റ്റാന്‍ഡ് പരിസരത്ത് പൊതുദര്‍ശനത്തിന് വെച്ച ശേഷം പിണറായിയിലെ വീട്ടിലേക്ക്. മകന്റെ ചേതനയറ്റ ശരീരം കണ്ടതോടെ അതുവരെ അടക്കിപ്പിടിച്ചിരുന്ന അമ്മ നാരായണിയുടെ ദു:ഖം നിലവിളിയായി മാറി. സിപിഎമ്മിന്റെ അക്രമരാഷ്‌ട്രീയത്തിന് ഇരയായി ഭര്‍ത്താവിനെയും മകനെയും നഷ്ടമായ ആ അമ്മയെ സമാധാനിപ്പിക്കാന്‍ കൂടിനിന്നവരുടെ ആശ്വാസവാക്കുകള്‍ക്കും ആയില്ല.
ബന്ധുക്കളും നാട്ടുകാരും അന്ത്യാഞ്ജലി അര്‍പ്പിച്ച ശേഷം രമിത്തിന്റെ പിതാവിന്റെ സ്വദേശമായ ചാവശ്ശേരിയിലേക്ക് മൃതദേഹം കൊണ്ടുപോയി. പതിന്നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിപിഎം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ അച്ഛന്‍ ഉത്തമന്‍ അന്ത്യവിശ്രമം കൊളളുന്ന സ്ഥലത്ത് തന്നെയാണ് രമിത്തിനും അന്ത്യനിദ്രയ്‌ക്ക് സ്ഥലമൊരുക്കിയത്.
ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരാണ് എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയത്. ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍, എ.എന്‍ രാധാകൃഷ്‌നന്‍, പി.കെ കൃഷണദാസ് തുടങ്ങിയവര്‍ മൃതദേഹത്തെ അനുഗമിച്ചിരുന്നു.