കോട്ടയം: നവരാത്രി നാളുകളെ ധന്യമാക്കി ഇന്ന് മഹാനവമി. അക്ഷരപൂജയ്ക്ക് പേരുകേട്ട കോട്ടയം പനച്ചിക്കാട് ദക്ഷിണമൂകാംബി ക്ഷേത്രത്തിൽ വിപുലമായ ഒരുക്കങ്ങളാണ് വിദ്യാരംഭ ചടങ്ങുകൾക്കായി ഒരുക്കിയിരിക്കുന്നത്. നൃത്ത, സംഗീതാർച്ചനകളാൽ മുഖരിതമാണ് പനച്ചിക്കാട് ദേവീക്ഷേത്രാങ്കണം.
മലയാളികള്‍ക്ക് നവരാത്രി കാലമെന്നാല്‍ വിദ്യയുടെ ഉത്സവമാണ്. ഭാരതത്തിലെ മറ്റിടങ്ങളില്‍ ദേവീസങ്കല്‍പ്പത്തെ ശക്തിയായി ആരാധിക്കുമ്പോള്‍ കേരളത്തില്‍ സരസ്വതീഭാവത്തിനാണ് പ്രാധാന്യം. നവരാത്രി ആഘോഷങ്ങളുടെ ഒന്‍പതാം ദിനമായ ഇന്ന് മഹാനവമിയായി കൊണ്ടാടുന്നു. ക്ഷേത്രങ്ങളില്‍ ഇന്നത്തെ പ്രത്യേക പൂജകള്‍ക്ക് ശേഷം, വിജയദശമിദിനമായ നാളെ പൂജയ്ക്കായി വച്ച പുസ്തകമെടുക്കുതോടെ നവരാത്രി ഉത്സവത്തിന് സമാപനമാകും.
സരസ്വതീ പൂജയ്ക്ക് പേരുകേട്ട പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രത്തില്‍ ഇക്കുറി വിപുലമായ സംവിധാനങ്ങളാണ് വിദ്യാരംഭ ചടങ്ങുകള്‍ക്ക് ഒരുക്കിയിരിക്കുത്.
നവരാത്രിയോടനുബന്ധിച്ച് സരസ്വതി മണ്ഡപത്തില്‍ നിരവധി കലാകാരന്മാരുടെ സംഗീതാര്‍ച്ചനകളും, നൃത്താര്ച്ചനകളും നടന്നു വരികയാണ്.
വിജയദശമി ദിനമായ നാളെ 20000ത്തോളം കുരുന്നുകള്‍ ഹരിശ്രീ കുറിച്ച് സരസ്വതീവരം നേടുന്നതിനായി ദക്ഷിണമൂകാംബികാ സന്നിധിയിലെത്തും.