അമേരിക്കയുടെ വിവിധയിടങ്ങളിൽ വീശിയടിച്ച മാത്യു കൊടുങ്കാറ്റിൽ 800 ലേറെപ്പേർ മരിച്ചതായി റിപ്പോർട്ട്. ഹെയ്ത്തിയിയ്ക്ക് ശേഷം ഫ്ലോറിഡയിലും ജോർജിയയിലും കരോലിനയിലുമാണ് കൊടുങ്കാറ്റ് കനത്ത നാശം വിതച്ചത്.
ജനങ്ങളെ ഭീതിയിലാഴ്ത്തി വടക്കേ അമേരിക്കയുടെ വിവിധയിടങ്ങളിൽ മാത്യു കൊടുങ്കാറ്റ് വീണ്ടും കനത്ത നാശം വിതച്ചു. മണിക്കൂറിൽ 251 കിലോമീറ്റർ വേഗത്തിൽ വരെ ആഞ്ഞടിക്കുന്ന കൊടുങ്കാറ്റ് ജനങ്ങൾ തിങ്ങിപ്പാർക്കുന്ന തെക്കൻ ഫ്ലോറിഡയിൽ അതിശക്തമായി വീശിയടിച്ചു. ഇവിടെ നിരവധി പേർ മരിക്കുകയും ഏറെപ്പേർക്ക് പരുക്കേൽക്കുകയും ചെയ്തു. കാറ്റ് വീശുമെന്ന മുന്നറിയിപ്പിനെ തുടർന്ന് നേരത്തെ തന്നെ ഫ്ലോറിഡറിലെ നിരവധി കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിരുന്നു.
കൊടുങ്കാറ്റിന് ശേഷമുണ്ടായ വെള്ളപ്പൊക്കത്തിലാണ് ഉൾപ്രദേശങ്ങളിൽ കൂടുതൽ നാശ നഷ്ടങ്ങളുണ്ടായത്. പ്രധാന നഗരങ്ങളിലൊന്നായ തെക്കൻ ജെറെമിയുടെ 80 ശതമാനത്തോളം ഭാഗം വെള്ളപ്പൊക്കത്തിലായി. ഇവിടെ മാത്രം 100ഓളം പേർ മരിക്കുകയും 20ലേറെപ്പേരെ കാണാതാവുകയും ചെയ്തു. പ്രദേശത്തെ വാർത്താവിനിമയ സംവിധാനങ്ങൾ തകരാറിലാവുകയും വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്തു.