ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ബ്രസീലിന് ജയം അർജന്റീനയ്ക്ക് സമനില. മുൻ ചാമ്പ്യന്മാരായ ബ്രസീൽ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് ബൊളീവിയയെ തകർത്തത്. നെയ്മർ,ഫിലിപ്പ് കുട്ടിന്യോ,ഫിലിപ്പ് ലൂയിസ്,ഗബ്രിയേൽ ജീസസ്,റോബർട്ടോ ഫിർമിനോ എന്നിവരാണ് ഗോളടിച്ചത്.
അർജന്റീനയെ പെറുവാണ് സമനിലയിൽ തളച്ചത്. ഇരു ടീമുകളും രണ്ട് ഗോൾ വീതം നേടി. അർജന്റീനയ്‌ക്ക് വേണ്ടി 15ആം മിനിറ്റിൽ റമിറോ ഫ്യൂനെസ് മോറിയും 77ആം മിനിറ്റിൽ ഹിഗ്വയിനും ഗോൾ നേടി. പെറുവിനായി പൗലോ ഗ്വെരെരൊയും ക്രിസ്റ്റിയന്‍ ക്യുയേവയും ഗോൾ നേടി.
കരുത്തരായ യുറുഗ്വായ്, വെനസ്വേലയെ മൂന്ന് ഗോളിന് തോൽപ്പിച്ചു. യുറുഗ്വായ്‌ക്കായി എഡിൻസൻ കവാനി ഇരട്ട ഗോൾ നേടി. മുൻ ചാമ്പ്യന്മാരായ ഇറ്റലിയും സ്പെയിനും ഓരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞു.