പാക് അധീന കശ്മീരിൽ നടത്തിയ സർജിക്കൽ സ്ട്രൈക്കിനെ തുടർന്ന് ഇന്ത്യ – പാക് സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ അരയും തലയും മുറുക്കി വ്യോമസേന .ഇന്ത്യയുടെ കഴിവ് തെളിയിച്ച പോർവിമാനം സുഖോയ് 30 എം കെ ഐയിൽ ബ്രഹ്മോസ് മിസൈൽ എത്രയും പെട്ടെന്ന് ഘടിപ്പിക്കാനാണ് വ്യോമസേനയുടെ തീരുമാനം . ശബ്ദാതിവേഗ ക്രൂയിസ് മിസൈൽ ഘടിപ്പിക്കുന്ന ദീർഘദൂര പോർവിമാനമായി സുഖോയ് മാറുന്നതോടെ എതിരാളികളുടെ ചങ്കിടിപ്പ് കൂടുമെന്നതിൽ സംശയമില്ല .
നാസിക്കിലെ ഹിന്ദുസ്ഥാൻ എയറോനോട്ടിക്കൽ ലിമിറ്റഡിൽ വച്ച് ബ്രഹ്മോസ് ഘടിപ്പിക്കുന്ന പരീക്ഷണം കഴിഞ്ഞ ജൂണിൽ തന്നെ വിജയകരമായി പൂർത്തിയാക്കിയിരുന്നു . സ്വതവേ അതി പ്രഹര ശേഷിയുള്ള സുഖോയിലേക്ക് ബ്രഹ്മോസ് കൂടിയെത്തുമ്പോൾ ഭാരതത്തെ ആക്രമിക്കാൻ ഏത് ശത്രുവും ഒന്ന് വിറയ്‌ക്കും. ശത്രു പാളയങ്ങളിലെ വ്യക്തമായി കാണാൻ സാധിക്കാത്ത സ്ഥലങ്ങളിൽ പോലും ബ്രഹ്മോസ് നാശം വിതയ്‌ക്കും.
മണിക്കൂറിൽ 3,600 കിലോമീറ്ററാണ് ബ്രഹ്മോസിന്റെ വേഗത. ബ്രഹ്മോസ് ഘടിപ്പിച്ച സുഖോയ്‌ക്ക് മുന്നിൽ പാകിസ്ഥാന്റെ എഫ് – 16 ന് രക്ഷയില്ലെന്നാണ് പ്രതിരോധ മേഖലയിലെ വിദഗ്‌ദ്ധർ പറയുന്നത്. . 242 സുഖോയ് പോർവിമാനങ്ങളാണ് വ്യോമസേനയ്‌ക്കുള്ളത്.കപ്പൽ വേധ മിസൈലുകളിൽ ലോകത്ത് ഏറ്റവും കൂടിയ വേഗതയുള്ള മിസൈലാണ് ബ്രഹ്മോസ്