തിരുവനന്തപുരം: സ്വാശ്രയ വിഷയത്തിൽ സർക്കാർ സമീപനത്തെ വിമർശിച്ച് ഭരണ പരിഷ്കാര കമ്മീഷൻ ചെയർമാൻ വി.എസ് അച്യുതാനന്ദൻ. സമരത്തോടുള്ള സർക്കാർ സമീപനം ശരിയല്ലെന്നും, എം.എൽ.എ മാരുടെ സമരം ഒത്തുതീർപ്പാക്കണമെന്നും വി.എസ് തിരുവനന്തപുരത്ത് ആവശ്യപ്പെട്ടു.
നേരത്തെ സ്വാശ്രയ വിഷയത്തിൽ സമരം ചെയ്യുന്ന പ്രതിപക്ഷ എംഎൽഎ മാരെ വിഎസ് സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സമരം ഒത്തു തീർപ്പാക്കണമെന്നവശ്യപ്പെട്ട് വിഎസ് രംഗത്തെത്തിയിരിക്കുന്നത്.
വിഎസിന്റെ പ്രസ്താവന സർക്കാറിന് ഇരുട്ടടിയായിരിക്കുകയാണ്. പ്രസ്താവനയെ സ്വാഗതം ചെയ്ത് പ്രതിപക്ഷം രംഗത്തെത്തി. വിഎസിനെ പോലെ മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം സര്‍ക്കാര്‍ മുഖവിലയ്ക്കെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. വൈരാഗ്യം ഉള്ളത് പോലെയാണ് സമരം ചെയ്യുന്നവരെ സര്‍ക്കാര്‍ കാണുന്നതെന്നും ദുരഭിമാനം വെടിഞ്ഞ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
വിഎസിന്റേത് സ്വാഭാവികവും ന്യായവുമായ പ്രതികരണമാണെന്നും ജനാധിപത്യ രീതിയിലല്ല സമരത്തെ സര്‍ക്കാര്‍ നോക്കി കാണുന്നതെന്നും കെപിസിസി അദ്ധ്യക്ഷൻ വി.എം സുധീരന് പറഞ്ഞു.
വിഎസ്സിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്ത് പ്രതിപക്ഷം എത്തിയതോടെ, വിഷയത്തിൽ സർക്കാർ പ്രതിരോധത്തിൽ ആയിരിക്കുകയാണ്. എന്നാൽ വിഎസിന്റെ പ്രസ്താവനയോട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചില്ല.