ശ്രീനഗർ: അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം. 24 മണിക്കൂറിനിടെ രണ്ടിടങ്ങളിൽ പാകിസ്ഥാൻ സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചു. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു.
ഇന്നലെ വൈകീട്ട് കശ്മീരിലെ രജൗരി ജില്ലയിലെ നൗഷേര മേഖലയിലാണ് ആദ്യം വെടിവെയ്പ്പുണ്ടായത്. തുടർന്ന് പൂഞ്ച് മേഖലയിലെ മെന്ദാർ സെക്ടറിലും പുലർച്ചെ 4 മണിയോടെ ആക്രമണമുണ്ടായി. ഏറ്റുമുട്ടൽ 2 മണിക്കൂറോളം നീണ്ടു.