തിരുവനന്തപുരം: ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സമൂഹമാദ്ധ്യമങ്ങളിലൂടെ ഇസ്ലാമിക് സ്റ്റേറ്റ് അടക്കമുള്ള ഭീകരവാദപ്രസ്ഥാനങ്ങളുടെ ആശയപ്രചാരണം നടത്തുന്ന വ്യക്തികളും സംഘടനകളും പൊലീസ് നിരീക്ഷണത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
കേരളത്തിൽ നിന്നും ഐ.എസിലേയ്ക്കു റിക്രൂട്ട് ചെയ്യപ്പെട്ടു എന്നു കരുതപ്പെടുന്നവരുടെ അക്കൗണ്ടുകളും നിരീക്ഷിച്ചു വരികയാണ്. സംസ്ഥാനത്തെ, ജില്ലാ പൊലീസ് മേധാവികൾക്ക് ഇതു സംബന്ധിച്ച് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും, ഐ.എസ്. റിക്രൂട്ടിംഗ് സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
മാസങ്ങൾക്കു മുൻപാണ് സ്ത്രീകളടക്കം 21 യുവാക്കൾ ഐ.എസിൽ ചേർന്നുവെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നത്. ഇതുസംബന്ധിച്ച നിർണ്ണായക വിവരങ്ങൾ ആദ്യമായി പുറത്തു വിട്ടത് ജനം ടി.വിയായിരുന്നു. ഇതിൽ പതിനേഴു പേർ കാസർകോട്ടു നിന്നും, നാലു പേർ പാലക്കാട്ടു നിന്നുമാണ് കാണാതായത്.