അമൃതപുരി: മാതാ അമൃതാനന്ദമയിയുടെ പിറന്നാള്‍ ആഘോഷം നാളെ. ജന്മദിന ആഘോഷങ്ങളിൽ പങ്കെടുക്കാൻ അമൃതപുരിയില്‍ മൂന്നു ലക്ഷത്തോളം പേര്‍ ഇത്തവണ എത്തുമെന്നാണ് പ്രതിക്ഷിയ്‌ക്കുന്നത്. ആർ.എസ്.എസ് സര്‍ സംഘചാലക് ഡോ.മോഹന്‍ ഭാഗവതാണ് ഈ വര്‍ഷം മുഖ്യാതിഥി. ജനം ടി.വി മാതാ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷങ്ങൾ തത്സമയം സംപ്രേക്ഷണം ചെയ്യും.
അറുപത്തിമൂന്നാം പിറന്നാളാണ് ലോകാരാധ്യയായ മാതാ അമ്യതാനന്ദമയിയ്‌ക്ക് നാളെ. ജന്മദിനാഘോഷങ്ങളിൽ പങ്കെടുക്കാൻ ലോകം എമ്പാടുമുള്ള ലക്ഷക്കണിക്കിന് ഭക്തർ വള്ളിക്കാവിലേക്ക് എത്തിത്തുടങ്ങി. ജന്മദിന സമ്മേളനത്തില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം, കേന്ദ്ര മന്ത്രിമാരായ നിതിന്‍ ഗഡ്കരി, വി.കെ.സിങ്, ശ്രീപദ് യശോദ് നായിക്, രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പ്രൊഫ.പി.ജെ. കുര്യന്‍, വലിയ മെത്രാപോലീത്ത മാര്‍ ക്രിസോസ്റ്റം, വെള്ളാപ്പള്ളി നടേശന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ആർ.എസ്.എസ് സര്‍ സംഘചാലക് ഡോ.മോഹന്‍ ഭാഗവതാണ് ഈ വര്‍ഷം മുഖ്യാതിഥി. മഠം നിര്‍മ്മിക്കുന്ന 2000 ശൗചാലയങ്ങളുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് വഴി നിർവ്വഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ജന്മദിന സന്ദേശം നൽകും. പിറന്നാൾ ദിന പ്രഭാഷണത്തിന് പ്രധാനമന്ത്രി ഇതിനകം പൊതുജനങ്ങളുടെ നിര്‍ദ്ദേശം ക്ഷണിച്ചിട്ടുണ്ട്. ഇന്ന് അമൃതപുരിയില്‍ നടക്കുന്ന പരിപാടിയില്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവ്‌ദേക്കറാണ് മുഖ്യാതിഥി. വിവിധ സേവന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും സഹായ വിതരണവും നടക്കും. മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ, മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, തുടങ്ങിയവരടക്കമുള്ള സാമൂഹ്യ സാംസ്ക്കാരിക രാഷ്‌ട്രീയ മേഖലകളിലെ പ്രമുഖരും ചടങ്ങുകളുടെ ഭാഗമാകും.
മാതാ അമൃതാനന്ദമയി മഠത്തിന്റെ ഭവന പദ്ധതിയായ അമൃതകുടീരത്തിന്റെ ഭാഗമായി പൂര്‍ത്തിയായ 100 വീടുകളും ജന്മദിനാഘോഷ ചടങ്ങില്‍ കൈമാറുന്നുണ്ട്.