നവ്സാരി: പ്രധാനമന്ത്രി നരേന്ദ്ര മോദി, ജന്മദിനത്തിൽ ഭിന്നശേഷിയുളള കുട്ടിയുമായി ചെലവഴിച്ച നിമിഷങ്ങൾ കൗതുകമായി. കാഴ്ചയില്ലാത്ത ഗൗരി എന്ന കൊച്ചു മിടുക്കി രാമായണം ചൊല്ലിയത് സാമൂഹ്യ മാദ്ധ്യമങ്ങളിലും ഏറെ ശ്രദ്ധ നേടി.
പ്രധാനമന്ത്രിയുടെ 66 ാം പിറന്നാളാഘോഷത്തിന്റെ ഭാഗമായി നവ്സാരിയിൽ നടന്ന റാലിക്കിടയിലായിരുന്നു സംഭവം. ഭിന്നശേഷിയുള്ളവർക്കായുള്ള കിറ്റുകൾ വിതരണം ചെയ്യുന്നതിനിടയിൽ പ്രധാനമന്ത്രിയുമായി ഗൗരി സംസാരിച്ചു.
പിന്നീട് കുട്ടിയുടെ കൈ പിടിച്ച് മൈക്കിന് മുന്നിലെത്തിയ അദ്ദേഹം, ഗൗരിയോട് രാമായണം ചൊല്ലാൻ ആവശ്യപ്പെട്ടു. സ്വയം പരിചയപ്പെടുത്തി ഗൗരി രാമായണ പാരായണം ചെയ്തപ്പോൾ സദസിൽ ഹർഷാരവം ഉയർന്നു.
ശേഷം ഗൗരിയുടെ തലയ്ക്ക് തട്ടി മിടുക്കിയെന്ന് വിശേഷിപ്പിച്ചാണ് പ്രധാനമന്ത്രി കുട്ടിയെ യാത്രയാക്കിയത്. ഭിന്നശേഷിയുള്ളവർക്കൊപ്പം ജന്മദിനം ആഘോഷിക്കാൻ കഴിഞ്ഞതിൽ താൻ ഭാഗ്യവാനാണെന്ന് നരേന്ദ്ര മോദി പറഞ്ഞു. പ്രധാനമന്ത്രിയുടെ കൈയ്യിലിരുന്ന് രാമയണപാരായണം നടത്തിയ ഗൗരി സാമൂഹ്യ മാദ്ധ്യമങ്ങളിൽ താരമായി നിറഞ്ഞ് നിൽക്കുകയാണ്.
Priceless moments from Navsari which I will never forget. pic.twitter.com/CWnkmd68JH
— Narendra Modi (@narendramodi) September 17, 2016