ന്യൂഡൽഹി : പാകിസ്ഥാന് വീണ്ടും അമേരിക്കയുടെ ശക്തമായ താക്കീത് . അതിർത്തി കടന്നുള്ള ഭീകരവാദത്തോട് കാണിക്കുന്ന മൃദു സമീപനം അവസാനിപ്പിക്കണമെന്ന് അമേരിക്ക . പാകിസ്ഥാനിൽ നിന്ന് മറ്റ് പ്രദേശങ്ങളിലേക്ക് ഭീകരവാദം കയറ്റി അയയ്ക്കുന്നവരെ ഏത് വിധത്തിലും നിലയ്ക്ക് നിർത്തണമെന്ന് പാകിസ്ഥാൻ – അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ ചുമതലയുള്ള പ്രത്യേക ഉദ്യോഗസ്ഥൻ റിച്ചാർഡ് ഓൾസൺ പറഞ്ഞു.
ഭീകരവാദ സംഘടനകളോട് വിവേചനം കാണിക്കരുതെന്നും നല്ല ഭീകരരും ചീത്ത ഭീകരരും ഇല്ലെന്ന കാര്യം പാകിസ്ഥാൻ മറക്കരുതെന്നും പാക് നേതാക്കളെ അറിയിച്ചിട്ടുണെന്ന് അദ്ദെഹം വ്യക്തമാക്കി. അയൽ രാജ്യങ്ങളെ ആക്രമിക്കുന്നവർക്ക് സ്വതന്ത്രമായി വിഹരിക്കാനുള്ള അവസരം നൽകരുത്. ഇന്ത്യ – അഫ്ഗാൻ സഖ്യത്തിന് അമേരിക്കയുടെ പൂർണ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഭീകര വിരുദ്ധ നീക്കത്തിനെന്ന പേരിൽ പാകിസ്ഥാന് വൻ സാമ്പത്തിക സഹായം നൽകുന്നത് ഈയിടെ അമേരിക്ക നിർത്തിവച്ചിരുന്നു. പാകിസ്ഥാന്റെ ഭീകര വിരുദ്ധ പ്രവർത്തനങ്ങൾക്ക് ആത്മാർത്ഥതയില്ലെനും യു എസ് വ്യക്തമാക്കിയിരുന്നു . ഈ വർഷം തന്നെ നിരവധി പ്രാവശ്യം അമേരിക്ക ഇത് വ്യക്തമാക്കി പാകിസ്ഥാന് മുന്നറിയിപ്പും നൽകി.
ഇന്തോ – അഫ്ഗാൻ ബന്ധത്തെ എതിർത്ത പാകിസ്ഥാന് അമേരിക്കൻ നിലപാട് മറ്റൊരു തിരിച്ചടിയായിരിക്കുകയാണ് . ബന്ധത്തെ തങ്ങൾ പിന്തുണയ്ക്കുമെന്ന് അമേരിക്ക വ്യക്തമാക്കിയ സ്ഥിതിക്ക് പരസ്യമായി എതിർപ്പ് പ്രകടിപ്പിക്കാനാകാത്ത സാഹചര്യത്തിലാണ് ഇപ്പോൾ പാകിസ്ഥാൻ