ന്യൂഡൽഹി : ലോകത്ത് ഭീകരത ബാധിച്ച രാജ്യങ്ങളിൽ ഇന്ത്യ നാലാമതാണെന്ന് റിപ്പോർട്ട് . ഇറാഖ് , അഫ്ഗാനിനും , പാകിസ്ഥാനും തൊട്ടു പിന്നിലാണ് ഇന്ത്യ. കഴിഞ്ഞ വർഷം ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൊലകൾ നടത്തിയത് കമ്യൂണിസ്റ്റ് ഭീകരതയാണെനും റിപ്പോർട്ട് പറയുന്നു .2010 മുതൽ 2015 വരെ 2162 സാധാരണക്കാരേയും 802 സുരക്ഷാ സൈനികരേയുമാണ് കമ്യൂണിസ്റ്റ് ഭീകരവാദം ഇല്ലാതാക്കിയത്.
ലോകത്ത് 11, 774 ഭീകരാക്രമണങ്ങളാണ് കഴിഞ്ഞ വർഷം നടന്നത് . ഇതിൽ 28,328 പേരാണ് കൊല്ലപ്പെട്ടത് . ഇന്ത്യയിൽ 791 ആക്രമണങ്ങൾ നടന്നപ്പോൾ അതിൽ 43 ശതമാനവും നടത്തിയത് കമ്യൂണിസ്റ്റ് ഭീകരതയാണ് . കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാവോയിസ്റ്റാണ് ഈ ആക്രമണങ്ങൾക്ക് പിന്നിൽ . 289 പേർ ഈ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടപ്പോൾ അതിൽ 176 പേരേയും വധിച്ചത് ഈ കമ്യൂണിസ്റ്റ് സംഘടനയാണ് .
ലോകത്തെ ഏറ്റവും അപകടകാരികളായ ഭീകര സംഘടനകളിൽ നാലാം സ്ഥാനത്താണ് സിപിഐ മാവോയിസ്റ്റുകൾ. താലിബാൻ , ഐ എസ് , ബോക്കോ ഹറാം എന്നിവരാണ് ആദ്യ മൂന്നു സ്ഥാനങ്ങളിൽ. ഛത്തീസ് ഗഡ് , മണിപ്പൂർ , ജമ്മു കശ്മീർ , ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് ഇന്ത്യയിലെ പകുതി ഭീകരാക്രമണങ്ങളും നടന്നിട്ടുള്ളത്.