ടെഹ്റാൻ : ഇസ്ളാം മത വിശ്വാസികളുടെ പുണ്യ നഗരങ്ങളായ മക്കയും മദീനയും സൗദി അറേബ്യയുടെ അധീനതയിലായത് പുന പരിശോധിക്കണമെന്ന് ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള ഖൊമേനി. ലോക മുസ്ളിങ്ങൾ അടിയന്തരമായി ഇതിനെപ്പറ്റി ചിന്തിക്കണമെന്നും ഖൊമേനി പറഞ്ഞു .
ഇറാനിയൻ തീർത്ഥാടകർ ഹജ്ജ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് സൗദി അറേബ്യയും ഇറാനുമായി നടന്ന ചർച്ചകൾ പരാജയപ്പെട്ടിരുന്നു . ഇതിനെത്തുടർന്ന് ഇറാനിയൻ തീർത്ഥാടകരെ ഹജ്ജ് ചെയ്യുന്നതിൽ നിന്ന് വിലക്കി . ഈ സാഹചര്യത്തിലാണ് ഖോമേനിയുടെ പരാമർശം.
സൗദി ഭരിക്കുന്ന രാജ കുടുംബം അമേരിക്കൻ സാത്താന്റെ ആജ്ഞകൾ അനുസരിക്കുന്ന കുട്ടി സാത്താന്മാരായി മാറിയിരിക്കുകയാണെന്നും ഖൊമേനി ആരോപിച്ചു. സയണിസവുമായും അമേരിക്കയുമായും സന്ധി ചെയ്ത് സ്വന്തം അധികാരം രക്ഷിക്കാനാണ് സൗദി ഭരണാധികാരികൾ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷം തിക്കിലും തിരക്കിലും പെട്ട് മരണമടഞ്ഞ രണ്ടായിരത്തിലധികം തീർത്ഥാടകരിൽ 464 പേർ ഇറാൻ കാരായിരുന്നു. ഈ വിഷയത്തിൽ അന്താരാഷ്ട്ര വസ്തുതാന്വേഷണ കമ്മിറ്റി രൂപീകരിക്കണമെന്ന ഇറാന്റെ ആവശ്യം സൗദി തള്ളിയിരുന്നു.