അമേരിക്കയിൽ ആദ്യമായി നടന്ന രാജ്യാന്തര ക്രിക്കറ്റ് മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യക്ക് ഒരു റൺ തോൽവി. ട്വന്‍റി ട്വന്‍റി മത്സരത്തിൽ വിൻഡീസ് പടുത്തുയർത്തിയ 246 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് നിശ്ചിത ഓവറിൽ 244 റൺസെടുക്കാനെ കഴിഞ്ഞുള്ളു.
ടോസ് നേടിയ ഇന്ത്യൻ നായകൻ ധോണി വിൻഡീസിനെ ബാറ്റിംഗിന് ക്ഷണിച്ചു. ഫ്ളോറിഡയിലെ റിജണൽ പാർക്ക് സ്റ്റേഡിയത്തിൽ പിന്നെ കണ്ടത് ബൗണ്ടറികളുടേയും സിക്സറുകളുടേയും പെരുമഴ.
76 പന്തിൽ സെഞ്ച്വറി നേടിയ ഇവിൻ ലൂയീസും 42 പന്തിൽ 79 റൺസ് നേടിയ ജോൺസൺ ചാൾസന്‍റേയും കരുത്തിൽ നിശ്ചിത ഓവറിൽ വിൻഡീസ് നേടിയത് കൂറ്റൻ സ്‍കോർ.
കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ അതേ നാണയത്തിൽ തിരിച്ചടിച്ചു. നിർണായക സമയത്ത് രോഹിതും രാഹുലും ധോണിയും ഉത്തരവാദിത്തത്തോടെ ബാറ്റ് വീശിയപ്പോൾ ഇന്ത്യ വിജയം മണത്തു.
എന്നാൽ അവസാന ഓവറിൽ കഥ മാറി. ബുദ്ധിപൂർവം പന്തെറിഞ്ഞ വിൻഡീസ് താരം ഡ്വെയിൻ ബ്രാവൊ അവസാന പന്തിൽ ഇന്ത്യയിൽ നിന്നും വിജയം പിടിച്ചെടുത്തു.
തോറ്റെങ്കിലും ട്വന്‍റി ട്വന്‍റിയിൽ രണ്ടാമത് ബാറ്റ് ചെയ്ത ടീം നേടുന്ന ഏറ്റവും ഉയർന്ന സ്‍കോർ എന്ന റെക്കോർഡ് ഇന്ത്യ സ്വന്തമാക്കി.
പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കും.