ആലപ്പുഴ: ചേർത്തല എന്‍.എസ്.എസ് കോളേജിൽ ടിസി വാങ്ങാനെത്തിയ ദളിത് വിദ്യാർത്ഥിയുടെ മാതാവിനെ ഇടത് യൂണിയനിൽ പെട്ട അധ്യാപകർ മർദ്ദിച്ചതായി പരാതി. ആലപ്പുഴ പെരുമ്പളം സ്വദേശിയും, കോളേജിലെ എബിവിപി പ്രവർത്തകനുമായ രജുൽ രജിയുടെ മാതാവ് ശാന്ത രജികുമാറിനാണ് മർദ്ദനമേറ്റത്. അധ്യാപകർ ജാതി പറഞ്ഞ് അധിക്ഷേപിച്ചതായും ശാന്ത ജനം ടിവിയോട് പറഞ്ഞു.
വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് സസ്പെന്‍ഷനിലായ എ.ബി.വി.പി പ്രവര്‍ത്തകനായ ചേര്‍ത്തല എന്‍.എസ്.എസ് കോളജിലെ 2ാം വര്‍ഷ ബി.എ മലയാളം വിദ്യാര്‍ത്ഥി രജുല്‍ രജിയുടെ മാതാവ് ശാന്ത രജിയാണ് അധ്യാപകരുടെ ക്രൂരതയ്ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. കഴിഞ്ഞ 22 നായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം.
ടിസി വാങ്ങാന്‍ എത്തണമെന്ന് അറിയിപ്പുകിട്ടിയതനുസരിച്ച് കൊളേജില്‍ എത്തിയപ്പോള്‍ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നെന്ന് ശാന്ത പറയുന്നു. ഇടതുപക്ഷ സംഘടനയില്‍പ്പെട്ട മലയാളം വിഭാഗം മേധാവി ശ്രീകുമാറും അധ്യാപകനായ ജയകുമാറും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നെന്നാണ് പരാതിയില്‍ പറയുന്നത്.
അധ്യാപകര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷനും വനിതാകമ്മീഷനും പൊലീസിനും ശാന്ത പരാതി നല്‍കിയിട്ടുണ്ട്. പരുക്കേറ്റ ശാന്ത ചേര്‍ത്തല താലൂക്ക് ഓഫീസില്‍ ചികിത്സയിലാണ്. അധ്യാപകര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വിവിധ വിദ്യര്‍ത്ഥി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.
ദളിതരുടെ സംരക്ഷണയ്ക്കായി നിലകൊള്ളുമെന്ന് അവകാശപ്പെട്ട ഇടതുപക്ഷ സര്‍ക്കാരില്‍നിന്നും ഇതുവരെ അനുഭാവപൂര്‍വ്വമുള്ള ഒരുനടപടിയും ഉണ്ടായിട്ടില്ലെന്നും ശാന്ത പരിതപിക്കുന്നു.