ന്യൂഡൽഹി: ശാരദ ചിട്ടി ഫണ്ട് തട്ടിപ്പ് കേസിൽ കോൺഗ്രസ് നേതാവ് പി.ചിദംബരത്തിന്റെ കുടുംബത്തിനും പങ്കുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിഗമനം. ഇതിന്റെ അടിസ്ഥാനത്തിൽ ചിദംബരത്തിന്റെ ഭാര്യയും അഭിഭാഷകയുമായ നളിനി ചിദംബരത്തിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകി. ശാരദ ഗ്രൂപ്പിന്റെ മേധാവിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ ശാരദാ ചിട്ടിഫണ്ട് തട്ടിപ്പ് കേസിൽ നളിനി ചിദംബരത്തിന്റെ പേര് നേരത്തെ സി.ബി.ഐ എഫ്.ഐ.ആറിൽ പ്രതിപാദിച്ചിരുന്നു. പ്രതിയായോ സാക്ഷിയായോ അല്ലാതെ, തട്ടിപ്പിനെക്കുറിച്ച് അറിവുണ്ടായിരുന്ന ആൾ എന്ന നിലയിലാണ് പേര് ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ പുതിയ തെളിവുകൾ തട്ടിപ്പുമായി ബന്ധപ്പെട്ട് ചിദംബരത്തിന്റെ കുടുംബത്തിനും പങ്കുണ്ടെന്ന സൂചനകൾ വ്യക്തമാക്കുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ശാരദ ചിട്ടി ഫണ്ടിന്റെ അറസ്റ്റ് ചെയ്യപ്പെട്ട ചെയർമാൻ സുദീപ്ത സെൻ നൽകിയ മൊഴിയെ അടിസ്ഥാനമാക്കിയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നടപടി. നളിനിയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇ.ഡി നോട്ടീസ് നൽകി. ശാരദ ചിട്ടി ഫണ്ടിലേക്ക് കോടികൾ വന്ന വഴികളാകും നളിനി ചിദംബരത്തിന് സി.ബി.ഐയ്ക്ക് പറഞ്ഞു കൊടുക്കേണ്ടി വരിക.
കോണ്ഗ്രസ് നേതാവ് മദൻസ്ങ്ങിന്റെ ഭാര്യ മനോരഞ്ജന സിങ്ങിന് ഒരു കോടിയിലേറെ രൂപ കൈമാറിയെന്ന ചിട്ടി ഫണ്ട് ചെയർമാൻ സുദീപ്തസെൻ വെളിപ്പെടുത്തിയിരുന്നു. ഇതേതുടർന്നാണ് മനോരഞ്ജൻസിങ്ങിന്റെ നിയമോപദേഷ്ടാവ് ആയിരുന്ന നളിനിചിദംബരം കേസിൽ പരാമർശിക്കപ്പെട്ടത്.
ചിട്ടി തട്ടിപ്പ് അന്വേഷിക്കുന്ന സി.ബി.ഐയും കഴിഞ്ഞ മാർച്ചിൽ നളിനിചിദംബരത്തിന് സമൻസ് അയച്ചിരുന്നു. പശ്ചിമ ബംഗാളിനെ പിടിച്ചുലച്ച ശാരദ തട്ടിപ്പ് കേസ് 2013 ലാണ് പുറത്തു വന്നത്.