കോഴിക്കോട് : ശബരിമല വിഷയത്തിൽ ഹിന്ദു സമൂഹത്തിനുമേൽ ഏകപക്ഷീയമായ തീരുമാനങ്ങള്‍ അടിച്ചേൽപ്പിക്കുന്ന സിപിഎം തന്ത്രം മതപരമായ ഭീകരതയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞു.
ആരാധനാ ക്രമം സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് അത് ആചരിക്കുന്നവരും വിശ്വസിക്കുന്നവരുമാണ്. ഈശ്വരന്റെ പേരിൽ സത്യപ്രതിജ്ഞ ചെയ്യാത്ത എംഎല് എമാരുടെ നേതാവാണ് ശബരിമല സംബന്ധിച്ച് അഭിപ്രായം പറയുന്നതെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.
അതേസമയം, ശബരിമല വിഷയത്തിൽ സമവായം ആവശ്യമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തന്ത്രി കുടുംബവുമായും ഭക്തരുമായും ചർച്ച നടത്തി വേണം സർക്കാരും ദേവസ്വം ബോർഡും ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടതെന്നും രമേശ് ചെന്നിത്തല കോട്ടയത്ത് പറഞ്ഞു.
മാദ്ധ്യമങ്ങളുടെ മുന്നിൽ നിന്ന് ഒളിച്ചോടുന്ന മുഖ്യമന്ത്രിയുടെ നിലപാട് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.