റിയോ ഡി ജനീറോ: വേഗരാജാവ് ഉസൈൻ ബോൾട്ടിന് റിയോ ഒളിംപിക്സിൽ രണ്ടാം സ്വർണം. 200 മീറ്റർ സ്‍പ്രിന്‍റ് ഇനത്തിലാണ് ഉസൈൻ ബോൾട്ടിന്‍റെ സുവർണ നേട്ടം. തുടർച്ചയായ മൂന്നാം ഒളിമ്പിക്സിലാണ് ജമൈക്കൻ താരം ഉസൈൻ ബോൾട്ട് സ്‍പ്രിന്‍റ് ഡബിൾ നേടുന്നത്.
ഈ നേട്ടം കൈവരിക്കുന്ന ആദ്യ അത്‍ലറ്റ് കൂടിയാണ് ബോൾട്ട്. 19.78 സെക്കന്‍റിൽ ഫിനിഷ് ചെയ്ത ഉസൈൻ ബോൾട്ടിന് പക്ഷേ സ്വന്തം റെക്കോർഡ് തിരുത്തി കുറിക്കാനായില്ല. കാനഡയുടെ ആന്ദ്ര ഡി ഗ്രേസിൻ വെളളി നേടിയപ്പോൾ, ഫ്രാൻസിന്‍റെ ക്രിസ്‍റ്റഫർ ലമേത്രയ്‍ക്കാണ് വെങ്കലം.