ന്യൂഡൽഹി : നരേന്ദ്രമോദി സർക്കാരിന്റെ സ്വപ്ന പദ്ധതിയായ സാഗർമാല വർഷം 40,000 കോടി ലാഭിക്കുമെന്ന് ഷിപ്പിംഗ് മന്ത്രാലയത്തിന്റെ കണ്ടെത്തൽ. ലോജിസ്റ്റിക് മേഖലയിലാണ് ഇത്രയും തുക ലാഭിക്കാൻ കഴിയുന്നതെന്നാണ് റിപ്പോർട്ട് .
രാജ്യത്തെ പന്ത്രണ്ട് തുറമുഖങ്ങളെ ബന്ധിപ്പിച്ചുള്ള പദ്ധതിയാണ് സാഗർമാല. പദ്ധതിയിൽ പതിമൂന്ന് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പങ്കാളികളായിരിക്കും . സാഗർമാല പൂർത്തിയാകുന്നതോട് കൂടി ചരക്ക് ഗതാഗതത്തിൽ മൂന്നിരട്ടിയുടെ വർദ്ധനവാണ് പ്രതീക്ഷിക്കപ്പെടുന്നത് . അടിസ്ഥാന സൗകര്യങ്ങൾ വികസിക്കുന്നതോടെ തുറമുഖങ്ങളിൽ നിന്നുള്ള ചരക്ക് കടത്തൽ വളരെ എളുപ്പമാകും .
സിമന്റ് , സ്റ്റീൽ , കോൾ തുടങ്ങിയവ വലിയ അളവിൽ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് എത്തിക്കാൻ കഴിയുന്നത് മുതൽക്കൂട്ടാണ് . തുറമുഖങ്ങളെ ആധാരമാക്കിയുള്ള വികസനമാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.