ന്യൂഡൽഹി: ഭീകര സംഘടനയായ ഐ.എസിന്റെ അഫ്ഗാനിസ്ഥാനിലെ നേതാവ് ഹാഫിസ് സയ്യിദ് ഖാൻ കൊല്ലപ്പെട്ടുവെന്ന് അമേരിക്ക. കഴിഞ്ഞ മാസം ആളില്ലാ വിമാനം നടത്തിയ ആക്രമണത്തിൽ ഖാൻ കൊല്ലപ്പെട്ടുവെന്നാണ് യു.എസിന്റെ അവകാശവാദം.
എന്നാൽ, ഐ.എസ് ഈ അവകാശവാദം തള്ളി. അഫ്ഗാനിസ്ഥാന്റെ കിഴക്കൻ പ്രവിശ്യയായ നാംഗർഹാറിൽ അമേരിക്ക നടത്തിയ ആക്രമണത്തിലാണ് ഐ.എസ് നേതാവ് ഹാഫിസ് സയ്യിദ് ഖാനെ വകവരുത്തിയത്. അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കുമെതിരെ മേഖലയിൽ ശക്തമായ ആക്രമണങ്ങൾ ആസൂത്രണം ചെയ്തിരുന്ന നേതാവാണ് ഖാൻ. 80 ഷിയാ മുസ്ലീങ്ങളെ കൊന്നൊടുക്കിയ ഐ.എസിന്റെ ഭീകരാക്രണത്തെ തുടർന്നാണ് യു.എസ് ആളില്ലാവിമാനം ആക്രമണത്തിന് നിയോഗിച്ചത്.