ഹുവാഹിൻ: തായ്ലാന്റിലെ വിനോദസഞ്ചാരമേഖലകളിൽ എട്ടിടത്തുണ്ടായ സ്ഫോടനപരമ്പരകളിൽ നാലു പേർ കൊല്ലപ്പെട്ടു. ഒന്നര മണിക്കൂറിനുള്ളിൽ നടന്ന തുടർ പരമ്പരകളിൽ വിദേശികളടക്കം നിരവധി പേർക്കു പരിക്കേറ്റു.
ഹുവാഹിൻ, ഫുക്കറ്റ്, തരംഗ്, സൂറത്ത്, താനി തുടങ്ങിയ ഇടങ്ങളിലാണ് സ്ഫോടനമുണ്ടായത്. സംഭവത്തേത്തുടർന്ന് പ്രധാനമന്ത്രി രാജ്യത്ത് ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പരിക്കേറ്റവരിൽ ഒൻപതു പേർ വിനോദസഞ്ചാരികളാണ്. ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്.
അതേസമയം സ്ഫോടനങ്ങളുടെ ഉത്തരവാദിത്വം ആരും ഇതേവരെ ഏറ്റെടുത്തിട്ടില്ല.