കൊച്ചി: സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തു നിന്നും നീക്കിയതിനെതിരെ മുൻ ഡി.ജി.പി ടി.പി.സെന്‍കുമാര്‍ നല്കിയ ഹർജ്ജി ഹൈക്കോടതി തള്ളി. സ്ഥാനമാറ്റ നടപടി ഏകപക്ഷീയമാനെന്നും സുപ്രീംകോടതിയുടെ മാർഗ്ഗ നിർദ്ദേശങ്ങളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് സെൻകുമാർ ഹർജ്ജി സമര്‍പ്പിച്ചത്.
പൊലീസ് മേധാവിയെ നിയമിക്കുന്നത് സംസ്ഥാനസർക്കാരിന്റെ അധികാരപരിധിയിൽ പെടുന്ന കാര്യമാണെന്നും അതിലിടപെടാനാവില്ലെന്നും കോടതി വ്യക്തമാക്കി. കേസിൽ വിധി വരുമ്പൊഴേയ്ക്കും തന്റെ വിരമിക്കൽ കാലാവധി കഴിയാനിടയുണ്ടെന്നും അതു വരെ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തു തുടരാൻ അനുവദിക്കണമെന്നും കാട്ടി ബൽകിയ ഉപഹർജ്ജിയാണ് ഹൈക്കോടതി തള്ളിയത്. പൊലീസ് മേധാവി സ്ഥാനത്തു നിന്നും നീക്കിയത് ശരി വച്ച കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ വിധിക്കെതിരേ സമര്‍പ്പിച്ച ഹർജ്ജി കോടതി പിന്നീട് പരിഗണിക്കും.