റിയാദ്: ജോലി നഷ്ടപ്പെട്ട് സൗദിയിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യൻ തൊഴിലാളികളെ സുരക്ഷിതമായി നാട്ടിലെത്തിക്കാനുളള കേന്ദ്ര സർക്കാരിന്റെ ശ്രമങ്ങൾക്ക് സൗദി സർക്കാരിന്റെ അനുകൂല പ്രതികരണം. തൊഴിലാളികളുടെ ഇഖാമ സൗജന്യമായി പുതുക്കി നൽകുമെന്ന് സൗദി സർക്കാർ ഉറപ്പ് നൽകി. സൗജന്യമായി ഫൈനൽ എക്സിറ്റ് വിസ അനുവദിക്കുമെന്നും സൗദി തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, തൊഴിലാളികൾക്ക് വേണ്ട എല്ലാ നിയമസഹായവും നൽകാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇന്ത്യൻ കോൺസുലേറ്റിന് നിർദ്ദേശം നൽകി. രക്ഷാ പ്രവർത്തനത്തിന് നേതൃത്വം വഹിക്കാൻ വിദേശകാര്യസഹമന്ത്രി ജനറൽ വി.കെ. സിംഗ് ജിദ്ദയിലെത്തി. സൗദിയിലെ ലേബർ ക്യാമ്പുകൾ സന്ദർശിച്ച് വി.കെ. സിംഗ് തൊഴിലാളികളുടെ പ്രശ്നങ്ങൾ നേരിട്ട് വിലയിരുത്തും.