കൊച്ചി: കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് ഭരണാനുമതി ലഭിച്ചാലുടന്‍ വായ്പാനടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് ഫ്രഞ്ച് വികസന ഏജന്‍സിയായ എ.എഫ്.ഡി. മെട്രോയുടെ ആദ്യ ഘട്ട നിര്‍മ്മാണത്തില്‍ പൂര്‍ണ്ണ തൃപ്തരാണ്. കൊച്ചി നഗര നവീകരണത്തിന് ടെണ്ടര്‍ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് കെ.എം.ആര്.എല്‍ എം.ഡി ഏലിയാസ് ജോർജ്ജ് അറിയിച്ചു.
കൊച്ചി മെട്രോയുടെ നിര്‍മ്മാണ പുരോഗതി വിലയിരുത്താനാണ് ഫ്രഞ്ച് വികസന ഏജന്‍സിയായ എ.എഫ്.ഡി സംഘം കൊച്ചിയില്‍ എത്തിയത്. രണ്ടു ദിവസത്തെ പരിശോധനയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ സംഘം പൂര്‍ണ തൃപ്തി രേഖപ്പെടുത്തി. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട പദ്ധതിക്ക് കേന്ദ്ര സംസ്ഥാന ഭരണാനുമതി ലഭിച്ചാലുടന്‍ ഫ്രഞ്ച് വികസന ഏജന്‍സി വായ്പ നല്‍കും. കൂടാതെ കൊച്ചി നഗര നവീകരണത്തിന് നൂറ് കോടി രൂപയുടെ സഹായവും എ.എഫ്.ഡി നല്‍കും. ആദ്യ ഘട്ടത്തില്‍ ആലുവ, ഇടപ്പള്ളി ജംഗ്ഷനുകളാണ് നവീകരിക്കുക. പിന്നീടാകും വൈറ്റിലയുടെ നവീകരണം.
മെട്രോയുടെ നിര്‍മ്മാണം പൂർത്തിയാകുന്നതിനോപ്പം നഗര നവീകരണവും തീര്‍ക്കാനാണ് അധികൃതരുടെ ലക്ഷ്യം, കേന്ദ്ര സര്‍ക്കാരിന്റെ സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് ഒപ്പം മെട്രോ റെയില്‍, വാട്ടര്‍ മെട്രോ, എന്നിവകൂടി യാഥാര്‍ഥ്യമാകുന്നതോടെ കൊച്ചിയില്‍ വലിയ വികസനക്കുതിപ്പ് ഉണ്ടാകുമെന്നാണ് അധികൃതരുടെ പക്ഷം.