കൊല്ലം: പരവൂർ വെടിക്കെട്ടപകടത്തിൽ പൊലീസിനും, ജില്ലാഭരണകൂടത്തിനും ക്ലീൻ ചിറ്റ് നൽകി അന്വേഷണറിപ്പോർട്ട്. വെടിക്കെട്ട് ദുരന്തം അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം, എ.ഡി.ജി.പി അനന്തകൃഷ്ണന് മുന്‍പാകെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ആകെ 43 പ്രതികളുള്ള സംഭവത്തില്‍ ക്ഷേത്രഭരണസമിതിയെയും, ജനപ്രതിനിധികളെയും കുറ്റപ്പെടുത്തുന്ന റിപ്പോര്‍ട്ട്. പക്ഷേ പൊലീസിനും ജില്ലാ ഭരണകൂടത്തിനും ക്ലീന്‍ ചിറ്റാണ് നല്‍കിയിട്ടുള്ളത്.
വെടിക്കെട്ട് നടത്തുന്നതിന് ഔദ്യോഗിക അനുമതി ഉണ്ടായിരുന്നില്ലെന്നും സര്‍ക്കാര്‍ സംവിധാനങ്ങള്‍ സമ്മര്‍ദ്ദത്തിന് വഴങ്ങുക മാത്രമാണ് ഉണ്ടായതെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു. പൊട്ടാസ്യം ക്ലോറൈഡ്, പൊട്ടാസ്യം നൈട്രേറ്റ് തുടങ്ങിയ രാസപദാര്‍ത്ഥങ്ങള്‍ കൂടിയ അളവില്‍ ഉപയോഗിച്ചതും ദുരന്തത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സംഭവത്തില്‍ മുന്‍ എം.പി.പീതാംബരക്കുറുപ്പിന്റെ ഇടപെടലും ക്രൈബ്രാഞ്ച് എടുത്ത് പറയുന്നുണ്ട്.
വെടിക്കെട്ടിന് മുന്‍പും ശേഷവും പീതാംബരക്കുറുപ്പ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടിരുന്നതായാണ് തെളിഞ്ഞിട്ടുള്ളത്. പൊലീസിന്റെ പക്കലുള്ള റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ച ശേഷം പിന്നീട് ഹൈക്കോടതിയിലും പരവൂര്‍ കോടതിയിലും സമര്‍പ്പിക്കും. അതേസമയം വെടിക്കെട്ട് ദുരന്തത്തില്‍ സുരക്ഷാ വീഴ്ചയുടെ പേരില്‍ വ്യാപക വിമര്‍ശനം ഏറ്റുവാങ്ങിയ പൊലീസിനും, ജില്ലാ ഭരണകൂടത്തിനും ക്ലീന്‍ചിറ്റ് നല്‍കിയത് ഇതിനോടകം ആക്ഷേപങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.