കോഴിക്കോട്: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനില്‍ നിന്നും ജീവനക്കാര്‍ക്ക് ന്യായമായ പെന്ഷൻ നിഷേധിക്കുന്നതിനെതിരേ പ്രൊവിഡന്റ് ഫണ്ട് പെൻഷനേഴ്സ് ഫെഡറേഷൻ സമരത്തിനിറങ്ങുന്നു. സര്‍വ്വീസ് കാലം മുഴുവൻ എംപ്ലോയീസ് ഫണ്ട് പെന്ഷൻ പദ്ധതിയിലേക്ക് പണമടച്ചവര്‍ക്ക് തുച്ഛമായ പെന്ഷൻ മാത്രം നല്കി കബളിപ്പിക്കുകയാണെന്ന് ഫെഡറേഷൻ ആരോപിച്ചു.
മുപ്പതു വര്‍ഷം തുടര്‍ച്ചയായി എംപ്ലോയീസ് പ്രൊവിഡന്‍സ് ഫണ്ട് പെന്ഷൻ പദ്ധതിയിലേക്ക് പണം അടച്ച ഒരാള്‍ക്ക് പിരിഞ്ഞു പോകുമ്പോള്‍ ലഭിക്കുന്ന പെന്ഷൻ 1236 രൂപാ. ഇതിനു താഴേക്ക് പെന്ഷൻ 12 രൂപവരെ. 1953 മുതലാണ് പി.എഫ് പദ്ധതി ആരംഭിക്കുന്നത്. 1995 ല്‍ ഇ.പി.എഫ് പെന്ഷൻ നിലവില്‍ വന്നപ്പോള്‍ 1971 മുതലുളള ഫാമിലി പെൻഷൻ തുക പെന്ഷൻ ഫണ്ടിലേക്ക് ലയിപ്പിച്ചു. വര്‍ഷം തോറും ഫണ്ടിന്റെ മൂല്യ നിര്‍ണയം നടത്തി എംപ്ലോയീസ് പ്രോവിഡന്റ്സ് ഫണ്ട് ഓര്ഗനൈസേഷൻ ആനൂകൂല്യം വര്‍ദ്ധിപ്പിക്കണമെങ്കിലും 20 വര്‍ഷമായി ഒരു പരിഷ്കരണത്തിന് ഓര്ഗനൈസേഷൻ തകയ്യാറായിട്ടില്ലെന്ന് പി.എഫ് പെന്‍ഷനേഴ്സ് ഫെഡറേഷൻ ആരോപിക്കുന്നു.
49 ലക്ഷത്തോളം വരുന്ന ഇ.പി.എഫ്കാരില്നിന്നും പിടിച്ച തുക പത്ത് ലക്ഷം കോടി രൂപാ ഓർഗനൈസേഷനില്‍ ഉളളപ്പോഴാണ് ഫണ്ടില്ലെന്ന കാരണത്താൽ ഇവര്‍ക്ക് ന്യായമായ പെന്ഷൻ നിഷേധിക്കുന്നത്. വിവിധ സ്ഥാപനങ്ങളിലായി നിക്ഷേപിച്ച ഈ തുകയ്ക്ക് ആയിരക്കണക്കിന് കോടി രൂപയാണ് പലിശയായി മാത്രം ലഭിക്കുന്നത്. ഇ.പി.എഫ് പെന്ഷൻ പരിഷ്കരിക്കാനുളള മനുഷ്യാവകാശ കമ്മീഷന്റെയും സുപ്രീകോടതിയുടെയും പ്രധാനമന്ത്രിയുടെയും നിര്‍ദ്ദേശങ്ങള്‍ വകവെയ്ക്കാതെയാണ് എംപ്ലോയീസ് പ്രൊവിഡനന്റ് ഫണ്ട് ഓര്ഗനൈസേഷൻ പ്രവര്‍ത്തിക്കുന്നത്.
പുതിയതായി തൊഴിലാളികളെ ആകര്‍ഷിക്കാൻ കോടിക്കണക്കിന് രൂപ മുടക്കി പരസ്യം നല്കാൻ തയ്യാറെടുക്കുകയാണ് ഓര്ഗനൈസേഷൻ. ഈ ചതിക്കെതിരെ ശക്തമായ സമരപരിപാടികള്‍ക്ക് തയ്യാറെടുക്കുകയാണ് പ്രൊവിഡന്റ് ഫണ്ട് പെൻഷനേഴ്സ് ഫെഡറേഷൻ.