കണ്ണൂർ: രണ്ടു പതിറ്റാണ്ട് കാലം ഇന്ത്യന്‍ ഫുട്ബോളില്‍ വസന്തം തീര്‍ത്ത് കാല്‍പ്പന്തുകളി പ്രേമികളുടെ ഹൃദയത്തില്‍ ചിരപ്രതിഷ്ഠ നേടിയ വി.പി.സത്യന്‍ ഓര്‍മയായിട്ട് പത്ത് വര്‍ഷം തികയുന്നു.
ഇന്ത്യന്‍ ഫുട്ബോളിനെ ലോകശ്രദ്ധയിലേക്കുയര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടും ജീവിതത്തിലും മരണാനന്തരവും അര്‍ഹിച്ച അംഗീകാരം വി.പി.സത്യന് ലഭിച്ചിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം.
ഇന്ത്യയിലെ കാല്‍പ്പന്തുകളി പ്രേമികളുടെ ഹൃദയം കവര്‍ന്ന കളിക്കാരനായിരുന്നു കണ്ണൂര്‍ സ്വദേശിയായ വി.പി.സത്യന്‍. എണ്‍പതിലേറെ തവണ ഇന്ത്യന്‍ കുപ്പായമണിഞ്ഞ അദ്ദേഹം പത്ത് തവണ ഇന്ത്യയെ നയിച്ചു. 1992ല്‍ കേരളം സന്തോഷ് ട്രോഫി കിരീടം ഉയര്‍ത്തുമ്പോള്‍ ടീമിന്‍റെ അമരക്കാരനായിരുന്നു സത്യന്‍.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ഗ്രൗണ്ടിന് വി.പി.സത്യന്‍റെ പേര് നല്‍കണമെന്ന അഭ്യര്‍ത്ഥനയുമായി ഭാര്യ അനിത അധികൃതരെ സമീപിച്ചിരുന്നു. എന്നാല്‍ നടപടികളൊന്നുമുണ്ടായില്ല.
സത്യന്‍ മരിച്ച് ഒരു വര്‍ഷം തികയുന്നതിനു മുന്‍പ് തന്നെ കായിക ലോകത്തെ തലപ്പത്തിരിക്കുന്നവര്‍ അദ്ദേഹത്തെ മറന്നിരുന്നു. മരണത്തിന് പത്ത് വര്‍ഷത്തിനിപ്പുറവും ആ മറവി തുടരുക തന്നെയാണ്.