ന്യൂഡൽഹി : നളന്ദ അടക്കം ഭാരതത്തിലെ മൂന്ന് പ്രധാനപ്പെട്ട ഇടങ്ങൾ യുനസ്കോയുടെ ലോക പൈതൃക പ്രാഥമിക പട്ടികയിൽ ഇടംപിടിച്ചു. മൂന്ന് ഇന്ത്യൻ ഇടങ്ങൾ ഒരുമിച്ച് പൈതൃക പട്ടികയിൽ ഇടംപിടിക്കുന്നത് ആദ്യമായാണ്.
ചണ്ഡീഗഡിലെ ക്യാപിറ്റോൾ കോംപ്ലക്സ്, സിക്കിം നാഷണൽ പാർക്ക് , ബിഹാറിലെ നളന്ദ സർവ്വകലാശാലയുടെ അവശേഷിപ്പുകൾ തുടങ്ങി മൂന്ന് പ്രധാനപ്പെട്ട കെട്ടിടങ്ങളാണ് യുനസ്കോയുടെ പൈതൃക പ്രാഥമിക പട്ടികയിൽ ഇടം പിടിച്ചത്. ഫ്രാൻസ് സ്വിറ്റ്സ൪ലന്ഡ് വാസ്തുശിൽപ്പ പ്രകാരമാണ് ചണ്ഡീഗഡിലെ ക്യാപിറ്റോൾ കോംപ്ലക്സിന്റെ നിർമ്മാണം. 1950ലാണ് പണി കഴിപ്പിച്ചത് .
താഴ് വരകളും,കാടുകളും , നദികളും,മഞ്ഞ് നിറഞ്ഞ മലകളും അടങ്ങുന്നതാണ് സിക്കിമ്മിലെ കാഞ്ചൻ ജംഗ നാഷണൽ പാർക്ക് . ലോകത്തിലെ വലിയ നാഷണൽ പാർക്കുകളിൽ മൂന്നാം സ്ഥാനത്താണ് കാഞ്ചൻ ജംഗ .സ്തൂപങ്ങൾ,വിഗ്രഹങ്ങൾ, ബലിപീഠങ്ങൾ എന്നിവ അടങ്ങുന്ന നളന്ദ സർവ്വകലാശാലയിലെ പുരാവസ്തു ശേഷിപ്പുകളാണ് ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ച മറ്റൊരു കെട്ടിടം .
തുർക്കി തലസ്ഥാനമായ ഇസ്താംബൂളിൽ നടക്കുന്ന യുനസ്കോയുടെ നാൽപതാമത് ലോക ഹെറിറ്റേജ് യോഗത്തിൽ ഇതു സംബന്ധിച്ച് തീരുമാനമാകും . ആദ്യമായാണ് ഒരു രാജ്യത്തെ മൂന്ന് കെട്ടിടങ്ങൾ ഒരുമിച്ച് യുനസ്കോയുടെ പൈതൃക പട്ടികയിൽ ഇടം പിടിക്കുന്നത് . ഇതോടെ ലോക ഹെറിറ്റേജ് ഭൂപടത്തിലേക്ക് മൂന്ന് നഗരങ്ങൾ കൂടി എഴുതി ചേർക്കപ്പെടും.