ചെങ്ങന്നൂർ: എ.ബി.വി.പി നേതാവ് വിശാലിന്റെ വീര ബലിദാനത്തിന് ഇന്ന് 4 വയസ്. 2012 ജൂലൈ 17നാണ് ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ വച്ചാണ് മതവർഗ്ഗീയ വാദികളുടെ അക്രമണത്തിൽ വിശാൽ കൊല്ലപെടുന്നത്.
സംഭവം നടന്നിട്ട് 4 വർഷം കഴിഞ്ഞിട്ടും ഇതുവരെ കേസിന്റെ കുറ്റപത്രം സമർപ്പിക്കാൻ പൊലീസ് തയ്യാറാകാത്തത് മൂലം പ്രതികളിൽ പലരും വിദേശത്തേക്ക് അടക്കം രക്ഷപെടുകയും ചെയ്തു. നവാഗതരെ സ്വീകരിക്കാനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന വിശാലിനെ യാതൊരു പ്രകോപനവും കൂടാതെ അക്രമികൾ പിന്നിൽ നിന്നു കുത്തി വീഴ്ത്തുകയായിരുന്നു.
വിശാൽ ട്രസ്റ്റിന്റെ പേരിൽ ഇന്ന് ചെങ്ങന്നൂർ കോട്ടയിൽ അനുസ്മരണവും, പുഷ്പാർച്ചനയും, വിവിധ സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടക്കും.