ദുബായ്: പാശ്ചാത്യന്‍ രാജ്യങ്ങളുടെ മാതൃകയില്‍ ഇനി മുതല്‍ UAE യിലും വിദ്യാര്‍ഥികള്‍ക്ക് പഠനത്തോടൊപ്പം തൊഴില്‍ ചെയ്യാന്‍ അവസരം ഒരുങ്ങുന്നു. മലയാളികളടക്കം ആയിരക്കണക്കിന് വിദേശികള്‍ക്ക് ഏറെ സഹായകരമാകുന്നതാണ് പുതിയ നിയമം.
UAEയില്‍ പ്രൈമറി തലം മുതലുള്ള വിദ്യാർത്ഥികള്‍ക്കാണ് പഠനത്തോടൊപ്പം ജോലി ചെയ്യാമെന്ന പുതിയ വ്യവസ്ഥ നിലവില്‍ വന്നത്. 18 വയസ്സില്‍ താഴെ ഉള്ളവര്‍ക്ക് രക്ഷിതാവിന്റെ സമ്മതപത്രത്തോടെ പുതിയ തൊഴില്‍ പെര്‍മിറ്റിന് അപേക്ഷിക്കാം. താല്‍ക്കാലികം, ഭാഗികം, ജുവനെയില്‍ എന്നീ വിഭാഗങ്ങളിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് ജോലി ചെയ്യാന്‍ സാധിക്കുക.
ജോലിചെയ്യുന്ന വിദ്യാർഥികൾക്ക് അതേ തസ്തികയിലുള്ള തൊഴിലാളികളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും തൊഴിലുടമ ഉറപ്പു വരുത്തണം. വിദ്യാര്‍ത്ഥികള്‍ക്ക് പരമാവധി ജോലിസമയം ആറു മണിക്കൂറായി നിജപ്പെടുത്തണമെന്നും പ്രാർഥന, ഭക്ഷണം. എന്നിവയ്ക്കു സമയം അനുവദിക്കണമെന്നും, തുടർച്ചയായി നാലുമണിക്കൂറിലധികം ജോലി ചെയ്യിക്കരുതെന്നും UAE മനുഷ്യ വിഭവ ശേഷി മന്ത്രാലയം അറിയിച്ചു.
31 തൊഴില്‍ മേഖലകളില്‍ വിദ്യാര്‍ഥികള്‍ക്ക് ജോലി ചെയ്യാനാകില്ലെന്നും, പരമാവധി ഒരു വര്‍ഷം വരെയാണ് ജോലിയുടെ കാലാവധിയെന്നും UAE മനുഷ്യ വിഭവശേഷി മന്തി സക്കര് ഗോബാഷ് സെയീദ് ഗോബാഷിന്റെ പ്രസ്താവനയില്‍ പറയുന്നു. ഉന്നത പഠനത്തിന് ഉയര്‍ന്ന സാമ്പത്തിക ചിലവുള്ള UAE യില്‍ മലയാളികളടക്കമുള്ള വിദേശികള്‍ക്ക് ഈ തീരുമാനം വലിയൊരളവില്‍ ആശ്വാസമാകും .