തിരുവനന്തപുരം: തലസ്ഥാനത്ത് വ്യാപകമതപരിവർത്തനം നടക്കുന്നതായി സൂചന. തിരുവനന്തപുരം സ്വദേശിയായ മറ്റൊരു പെൺകുട്ടിയെ കൂടി ദുരൂഹ സാഹചര്യത്തിൽ കാണാതായി. മലപ്പുറത്ത് എയ്റോനോട്ടിക്കൽ എഞ്ചിനീയറിംഗ് പഠിക്കാൻ പോയ പെൺകുട്ടിയെയാണ് കാണാതായത്. പെൺകുട്ടി മഞ്ചേരിയിലെ സത്യസരണി എന്ന മതം മാറ്റ കേന്ദ്രത്തിൽ ഉണ്ടെന്നാണ് അമ്മയുടെ വെളിപ്പെടുത്തൽ
സംസ്ഥാനത്തെ പെൺകുട്ടികളടക്കമുള്ളവരുടെ മതപരിവർത്തനം സംബന്ധിച്ച് ആശങ്ക വർദ്ധിക്കുകയാണ്. പ്രണയം നടിച്ചും മറ്റും മതം മാറ്റി കൊണ്ടു പോകുന്ന പെൺകുട്ടികളെ ഐ.എസ് പോലെയുള്ള തീവ്രവാദസംഘടനകളിലേയ്ക്ക് കടത്തുന്നതായുള്ള വാർത്തകളാണ് സമീപകാലത്ത് പുറത്തു വരുന്നത്. ഐ.എസ് തീവ്രവാദകേന്ദ്രങ്ങളിലെ ലൈംഗിക അടിമകളായും മറ്റും ഇത്തരം പെൺകുട്ടികൾ ഉപയോഗിക്കപ്പെടുന്നുണ്ടോ എന്നും ആശങ്കയുണ്ട്.
പ്രണയം നടിച്ച് മതപരിവർത്തനം നടത്തുന്നവർ പലരും നേരത്തേ വിവാഹം ചെയ്തിട്ടുള്ളവരും, തീവ്ര മതനിലപാടുകൾ വച്ചു പുലർത്തുന്നവരുമാണെന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പെൺകുട്ടികളാണ് ഇത്തരത്തിൽ മതം മാറിയിട്ടുള്ളത്. പ്രണയവിവാഹമെന്ന പേരിൽ വീട്ടുകാർ വിവരം പുറത്തു വിടാത്ത സംഭവങ്ങളും നിരവധിയാണ്. അഭിമാനത്തിന്റെയും, വാശിയുടെയും പേരിൽ ഇത്തരത്തിൽ മതപരിവർത്തനം നടത്തി വീടു വിട്ടു പോയവരേക്കുറിച്ച് വീട്ടുകാർ പിന്നീട് അന്വേഷിക്കാത്തതും, അവരുമായി ബന്ധം തുടരാത്തതും സ്ഥിതി കൂടുതൽ ഗുരുതരമാക്കുന്നു.