ഡെറാഡൂൺ : ഉത്തരാഖണ്ഡിൽ മേഘസ്ഫോടനത്തിലും, കനത്ത മഴയിലും മരിച്ചവരുടെ എണ്ണം മുപ്പതായി. നിരവധി പേർക്ക് പരുക്കേറ്റു. മഴയിൽ നിരവധി വീടുകൾ ഒലിച്ചു പോയി. നദികളെല്ലാം തന്നെ കരകവിഞ്ഞൊഴുകുകയാണ്. മണ്ണിടിച്ചിലിനെ തുടർന്ന് ഋഷികേഷ്- ബദരീനാഥ് ദേശീയ പാത അടച്ചു. സ്ഥലത്തെ ഗതാഗത വാർത്താ വിനിമയ സൗകര്യങ്ങൾ തകരാറിലായത് രക്ഷാ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപയുടെ സഹായം ഉത്തരാഖണ്ഡ് സർക്കാർ പ്രഖ്യാപിച്ചു.
കനത്ത മഴയെ തുടർന്ന് ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ ശക്തമായ മേഘസ്ഫോടനം അനുഭവപ്പെട്ടു .മഴയിൽ നിരവധി വീടുകൾ ഒലിച്ചു പോയി . മഴയെ തുടർന്നുണ്ടായ മണ്ണൊലിപ്പിൽ പല ജില്ലകളിലെയും റോഡുകൾ ചെളിമൂടിയ നിലയിലാണ് . കേദാ നാഥ് ദേശീയ പാത ഉൾപ്പടെയുള്ള ദേശീയ പാതകൾ എല്ലാം അടച്ചു . നദികളെല്ലാം തന്നെ കരകവിഞ്ഞൊഴുകുകയാണ് . വ്യാപക കൃഷി നാശവും സംഭവിച്ചു സ്ഥലത്തെ ഗതാഗത വാർത്താ വിനിമയ സൗകര്യങ്ങൾ തകരാറിലായത് രക്ഷാ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ട് .
അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപയുടെ സഹായം ഉത്തരാഖണ്ഡ് സർക്കാർ പ്രഖ്യാപിച്ചു . കേന്ദ്രസേനയുടെ സഹായവും സംസ്ഥാനം ആവശ്യപ്പെട്ടു . സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങ് ദുരന്ത നിവാരണ സേനയുടെ ഒരു യൂണിറ്റ് കൂടി സംസ്ഥാനത്തേക്ക് അയ്യ്ക്കാൻ നിർദ്ദേശം നൽകി . രണ്ടു ദിവസം മുൻപുതന്നെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഉത്തരാഖണ്ഡിലെ ഏഴു ജില്ലകളിൽ 72 മണിക്കൂർ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു