കാബൂൾ : അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിൽ ചാവേർ ആക്രമണം.ആക്രമണത്തിൽ 40 പോലീസുകാർ കൊല്ലപ്പെട്ടു. അഫ്ഗാൻ പോലീസിന്റെ വാഹനവ്യൂഹത്തിന് നേരയായിരുന്നു ആക്രമണം. ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാൻ ഏറ്റെടുത്തു.
പടിഞ്ഞാറൻ കാബൂളിലെ വർദാക് പ്രവിശ്യയിൽ വച്ച് പോലീസ് ട്രെയിനികൾ സഞ്ചരിച്ചിരുന്ന ബസിനു നേർക്കെത്തിയ ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തിൽ പോലീസുകാരടക്കം ചില പ്രദേശവാസികളും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. വർദാകിൽ നിന്ന് പരിശീലനം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു ഇവർ സഞ്ചരിച്ച വാഹനവ്യൂഹത്തിന് ആക്രമണം ഉണ്ടായത്.
രണ്ട് ചാവേറുകളാണ് പോലീസ് ബസുകൾക്ക് നേരെ ആക്രമണം നടത്തിയ തെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സ്ഫോടനത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാൻ ഏറ്റെടുത്തു. നേപ്പാളിൽ നിന്നുള്ള സുരക്ഷാ ഗാർഡുകൾ സഞ്ചരിച്ചിരുന്ന ബസിനു നേരെ ഒരാഴ്ച മുൻപ് താലിബാൻ നടത്തിയ ചാവേറാക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടിരുന്നു.